എന്‍റെ മക്കൾക്ക്
ഞാനിന്നൊരു വഴിപോക്കൻ,
ഇത്തിരിയന്നത്തിനായി
കെഞ്ചേണ്ടി വന്നിരിക്കുന്നു...
അവരുടെ കാൽകീഴിലിരുന്ന്
യാചിക്കുമ്പോൾ
വലിച്ചെറിഞ്ഞു തരുന്ന
ഇത്തിരി വറ്റുകൾ...
ഒരു കാലത്ത്
പട്ടിണി കിടക്കയിൽ
ഞങ്ങൾ കിടക്കുമ്പോഴും
അവരറിഞ്ഞിട്ടില്ല,
വിശപ്പിന്‍റെ കനലെരിയുന്ന
നിമിഷങ്ങൾ...
വിശപ്പറിയാതെ
വളർന്നവർ,
ഇന്നിപ്പോൾ
സ്വന്തം മക്കളോടു തന്നെ
കൈനീട്ടി യാചിക്കേണ്ട ഗതികേട്...
ഇന്നീ തെരുവിൽ
കിടക്കുമ്പോൾ,
വെയിലും മഴയും കൊണ്ട്
തൊണ്ട നനയ്ക്കാനിത്തിരി
വെള്ളത്തിനായി
തെണ്ടി നടക്കുമ്പോൾ,
വളർന്നു പന്തലിച്ച
മക്കളുടെ ആകാശ കോട്ടയിലെ
ചവറ്റുകൊട്ടയിൽ നിന്നും
വലിച്ചെറിയുന്ന
ഒറ്റ രൂപാനാണയത്തിനും
ഇന്ന് പറയാൻ
വിശപ്പിന്‍റെ കഥകളേറെ...
നാണക്കേടോർത്തവർ എന്നെ
വൃദ്ധമന്ദിരത്തിലാക്കാമെന്നും
വർഷാവർഷ സന്ദർശനവും
കരാറൊപ്പുവച്ചു.
വരിഞ്ഞുമുറുകിയ ചങ്ങലകെട്ടുകൾ
വലിച്ചെറിഞ്ഞ് ഞാൻ
തെരുവിലിറങ്ങി,
തെരുവാണെനിക്ക്
അച്ഛനും അമ്മയും
അവിടെയെന്‍റെ ജീവിതം
സുരക്ഷിതം...
സ്വന്തം മക്കളോട്
ഒരു നേരത്തെ അന്നമിര
ക്കുന്നതിനേക്കാൾ
എനിക്കിഷ്ട്ട മിന്നീ
തെരുവിലെ തണൽ പറ്റി കിടക്കാനാണ്....
ഇന്നീ തെരുവിൽ
അഴുക്കു നിറഞ്ഞ
ഓടകൾക്ക് മുകളിൽ കിടന്ന്
വഴിയേ കടന്നു പോകുന്ന
വഴിപോക്കരോടീ,
വഴി പോക്കൻ
ഭിക്ഷയാചിക്കുന്നു...
::::::::::::::::::::::::::::::::::::::::
വഴിപോക്കൻ... (അമൽദേവ്.പി.ഡി)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ