ഈ ബ്ലോഗ് തിരയൂ

2015, ഡിസംബർ 4, വെള്ളിയാഴ്‌ച

ഹൃദയധാര

-------------------
ഇവിടെ കടം കൊണ്ട സ്വപ്നങ്ങളും പിന്നെ, സ്മൃതിയിലായ് മറയുന്ന മനുഷ്യത്വവും മറപറ്റി മറവിതൻ ചിതൽ കൂടു പണിയുന്ന, ചരിതമാണോമലേ ഹൃദയമെന്നും...
പാടും പുഴവക്കിലൊരാനന്ദ കേളിയായ് ഉണർത്തുന്നു പുതിയതാം മർമ്മരങ്ങൾ, ഓളങ്ങളൊരുമിച്ചു ചേർന്നാ,ത്തിര പോലെ എന്നെയും കൊണ്ടുപോമാഴങ്ങളിൽ.
വിശ്രുത രാഗമാണോമലേ നിൻ പദം സത്യമായെൻ മനം കൊതിച്ചിരുന്നു. ഇനിയൊരു പുഴയുടെ ലളിതമാ,മലകളിൽ കാണുമോ പ്രണയത്തി,നിലയനക്കം...
നീളും കടൽ പോലെ,യാഴങ്ങളിൽ മുള പൊട്ടും കതിരിന്നു നോവറിഞ്ഞു. മാറുന്ന നവയുഗ മാറ്റത്തിൻ ധ്വനികളിൽ ആ നെൽക്കതിരും പകച്ചു നിന്നു.
തന്നിളം കതിരൊന്നു,ക്കൊത്തിപ്പെറുക്കുവാ- നില്ലയോ പച്ച,പനന്തത്തയും ചുണ്ടിൽ കൊരുത്തൊരാ മധുരമനോഹര, ഗാനങ്ങളൊരുവേള കേട്ടില്ല ഞാൻ...
കേൾക്കുന്നു ഭൂമി തുരന്നു കൊണ്ടാരോ, തേടുന്ന മുജ്ജന്മ കല്ലുകളും. മഴയില്ല മാനത്ത്, രതി കേളിയാടുന്ന ഇടവത്തിൻ പെയ്ത്തും വഴിമറന്നു.
പൊള്ളുന്ന വെയിലിലും മരിക്കുന്ന ഭൂമിയെ പിളർക്കുന്ന കോടാലി, യുണ്ടിവിടെ... കാണുന്നു, പുഴകളും മലകളും നാടും പ്രകൃതിതൻ സുന്ദര സൃഷ്ടികളും.
മറയുന്നു കാലമാം വികൃതി കുടങ്ങളിൽ ഒരു തുള്ളിയില്ല ദാഹജലം; ഇനിയൊരു പ്രണയത്തിൻ തപ്തനിശ്വാസങ്ങൾ എവിടെ കടം കൊള്ളു മാതിരേ നീ...?
മഞ്ഞും മഴയും വസന്തവും വേനലും ശ്രുതി തെറ്റിയെങ്ങോ കടന്നു പോയി, മറവിതൻ മാറാല മൂടിയ മനസ്സിന്റെ മാറാത്ത ഭാരമുറഞ്ഞിടുമ്പോൾ
ഇവിടെ തപം കൊള്ളുമാർദ്ര മോഹങ്ങളും പതിരടർന്നഴുകുന്ന കതിർ കുലയും, ഒരു പ്രേമ സിന്ദൂരരേഖ പോലൊരു ദു:ഖ_ സായാഹ്ന മൊഴുകുന്നു വിശ്വമാകെ... ******
കവിത - ഹൃദയധാര എഴുതിയത് - അമൽദേവ് പി.ഡി

2015, നവംബർ 30, തിങ്കളാഴ്‌ച

തോറ്റുപോയ പ്രണയം

തോറ്റുപോയൊരു
പെണ്ണിന്റെ പ്രണയം
മരിച്ച ഞാൻ
കടം വാങ്ങി വെറുതെ,
ഞാനലിഞ്ഞ
മേഘ വഴികളിൽ
മറന്നു വച്ചു ഞാനാ -
ഹൃദയമെപ്പോഴോ...
പൊട്ടിയൊലിച്ച
പ്രണയച്ചലത്തിന്റെ
തിക്തമാം ദുർഗന്ധ,
മെന്നിൽ പടർത്തി
മുഗ്ദമാമനുരാഗ
തീർത്ഥങ്ങളാലൊരു
നഗ്നമാം ലഹരി
നുണയുന്ന പ്രേമത്തെ
നഷ്ട്ടമാം കൂട്ടിലടവച്ചൊരാൺകുയിൽ
തപ്തമാം രേണു പുൽകുന്നു നിത്യവും.

നിന്നെ പുൽകുവാനിന്നെന്റെ
കരങ്ങൾക്ക് ശക്തിയില്ല,
നിന്നെയോർക്കുവാനിന്നെന്റെ
ഓർമ്മകൾക്ക് ജീവനില്ല,
നിന്നെയറിയുവാനിന്നെന്റെ
മോഹങ്ങൾ ജനിച്ചിട്ടില്ല...
-------------------------------------
കവിത - തോറ്റുപോയ പ്രണയം
എഴുതിയത് - അമൽദേവ്.പി.ഡി
http://www.facebook.com/amaldevpd
www.mizhipakarppukal.blogspot.in
http://www.facebook.com/blankpage.entekavithakal
amaldevpd@gmail.com

2015, നവംബർ 26, വ്യാഴാഴ്‌ച

നഗരം

ഉറങ്ങാൻ വൈകുമേറെ -
യെന്നാലുമുണരുമേറെയാദ്യം.
തിളയ്ക്കും യൗവനപാത്രമതി,
ലെണ്ണ വറ്റും കിനാക്കുരുന്നുക -
ളോടി മറയും നിശാപ്പുൽ,
മെത്ത തേടുമാവർത്തനങ്ങളിൽ...

വിതയ്ക്കും മാറിലാരോ-
മലർ സ്വപ്നമാമിന്ദ്രജാല,
മൊഴുകും പ്രേമധാരപോലിരമ്പും
പകലൊന്നാഞ്ഞു നീങ്ങിടുന്നു.
വിരസം മൂകമൊരു വാക്കിനാൽ
കോർക്കുമലസം നീന്തി,
യകലും സാന്ധ്യശോഭയും...

തിരയും തിരതല്ലുമിടവേളയില്ലാ-
തിടയും പകൽവേഗമെല്ലാം
പതിയെ മടങ്ങിടുന്നു
തിരയടങ്ങാമാഴി പോലെ...
വളരും രതിവേഗ,
മിരുൾ ചൂടുമിടനാഴിയും
മിഴിചിമ്മി മാനത്ത്
കുട ചൂടുമഴകായി
നഗരാഭിരുചികൾ
വളരുന്ന നിമിഷവും.
ഉഷ്ണം വിതയ്ക്കുന്ന
മഴമേഘ കൂടാരം
തെരുവുകൾ താണ്ടുന്ന
മാനുഷകേതാരവും,
മിഴി ചിമ്മിയുണരുമ്പോൾ
പുതിയൊരു ലോകത്തിൻ
പുതുമകൾ നിറയുന്ന
സ്വപ്ന വേഗങ്ങളും.

രാത്രിപെയ്യുമാരണ്യ ശൃംഗങ്ങളിൽ
രാവുനീളെ കാത്തിരിപ്പൂ
രാഗമൊന്നായാലപിച്ചുകൊണ്ടാ-
തിരപ്പൂവിനെ തൊട്ടറിഞ്ഞു.
കനലെരിഞ്ഞമരുന്നു
കനവിന്റെ കവിതയിൽ
കതിർചൂടുമഭിലാഷ,
നഗരമൊരഴകായി
പതിരായി പകരുന്ന
പുതിയൊരു രീതിയെ,
പലവട്ടം പാടുന്നു
നഗരമൊരു നാരിയായ്...
------------------------------------

കവിത - നഗരം
എഴുതിയത് - അമൽദേവ്.പി.ഡി

http://www.facebook.com/amaldevpd
www.mizhipakarppukal.blogspot.in
amaldevpd@gmail.com
http://www.facebook.com/blankpage.entekavithakal

2015, നവംബർ 6, വെള്ളിയാഴ്‌ച

"വർത്തമാനകവിതയും ആചാരവിധികളും, ഒരു ആത്മനിവേദനം"

    "ഞാന്‍ യാത്ര തുടരുകയാണ്, കവിതയുടെ ഉന്മാദകത്വം സിരകളില്‍ ജ്വലിപ്പിച്ച് ഏറെ കാലം കടന്നുപോയി, പഴമയുടെ രുചിയറിയാനുള്ള വര്‍ത്തമാനത്തിന്റെ ആത്മാവിഷ്‌ക്കാരം. മൂല്യവത്തായ മഹത്‌വചനങ്ങളില്‍ ചെളി തെറിപ്പിച്ച് കടന്നുപോയ കാലഘട്ടത്തിന്റെ ഉന്തുവണ്ടിയില്‍ ചിതലരിച്ച പുസ്തകതാളുകള്‍ ചിതകൂട്ടി എരിച്ചുകളയുകയായിരുന്നു. ബാക്കിവന്ന ഏടുകളിലെ വടിവൊത്ത അക്ഷരലോകത്തെ തിരിച്ചും മറിച്ചും നോക്കിയിട്ടും അവന്റെ കാഴ്ച്ചയില്‍ എല്ലാം ശൂന്യമായിരുന്നു. പഴമയുടെ കയ്യൊപ്പുപതിഞ്ഞ പുരാണേതിഹാസങ്ങള്‍ തൊട്ട്, പുതിയ സൃഷ്ടിയുടെ ലഹരി നിറഞ്ഞ വിത്തുകള്‍ വരെ ഇന്നീ കരിയിലചൂളയില്‍ വെന്തുപുളയുകയാണ്. "

     "വിചിത്രമായ സങ്കല്പങ്ങളും ആചാരങ്ങളുമൊക്കെയായി കുലമഹിമ പുലമ്പുന്ന ഇളമുറകുടിയാന്മാര്‍, അവസരോചിതമായ ഇടപെടലുകളിലെ അസങ്കടിതരായ ഇവരുടെ ചെയ്തികള്‍ക്ക് - കര്‍മ്മങ്ങള്‍ക്ക് യോഗം വിധി എന്നീ വാക്കുകളിൽ  കോര്‍ത്ത കണക്കുകളുടെ  ജീവിതസഞ്ചാരം  തുറന്നു കിട്ടുന്നത് ഒന്നുമറിയാത്ത അല്ലെങ്കില്‍ ഒന്നുമല്ലാത്ത മനുഷ്യകുലങ്ങള്‍ക്കും." ആചാരമര്യാധകള്‍ പാലിക്കാതെ പുണ്യപുരാണങ്ങളെ കണക്കിലെടുക്കാതെ മനുഷ്യദേഹത്തെ അസാധാരണത്വമുള്ള ഒന്നാക്കി തീര്‍ക്കുന്നത് പാപമല്ലേ.; തലവര ശരിയല്ലാത്ത കാരണം ചൂണ്ടിക്കാട്ടി, ശനിദശയുടെ മൂര്‍ദ്ധന്യത്തില്‍ പെട്ടുപോകുന്ന അപകടങ്ങളില്‍ നിന്നും രക്ഷനേടിതരുന്നതിന് ഇന്ന് ദൈവപുത്രന്മാര്‍ തെരുവിലിറങ്ങുന്നു. വിശ്വാസം ഇല്ലാത്തവരെ പോലും അന്ധതയില്‍ ലയിപ്പിച്ച് വിശ്വാസിയാക്കുന്നു. കിട്ടിയ മഹത്തായ സിദ്ധിയില്‍ മനുഷ്യകുലത്തിന് മഹിമകള്‍ ചെയ്യാന്‍ ദൈവം തന്നെ നിയോഗിച്ചിരിക്കുന്നു എന്ന വ്യർത്ഥമായ അറിയിപ്പും.

    "മനുഷ്യദൈവങ്ങളുടെ മടിയിലിരുന്ന് സ്വന്തം ജീവിതനിലവാരം ഉയര്‍ത്തികാട്ടുന്നതിനായി പ്രാര്‍ത്ഥനകളും ഹോമങ്ങളുമായി ജീവിതത്തിലെ നല്ലൊരു സമയം കളഞ്ഞുമുടിക്കുന്നു..! വസ്തുനിഷ്ഠമല്ലാത്ത കാര്യങ്ങള്‍ക്കും, ജീവിതസൗഖ്യത്തിനുമായി ദൈവത്തിന്റെ പ്രതിപുരുഷനാണെന്ന് സ്വയം അവരോധിക്കപ്പെടുന്ന ഇത്തരം വ്യാമോഹികളുടേയും ചപലതകളുടേയും കൈകളില്‍ നിന്ന് രക്ഷനേടാനാകാതെ വിശ്യാസസമൂഹം തടങ്കലിലാകുന്ന  അവസ്ഥയാണ് എവിടെയും കാണാന്‍ സാധ്യമാകുത്. സ്വന്തം സമ്പാദ്യമെല്ലാം അപഹരിക്കപ്പെടുന്നതറിയാതെ  പിന്നീട് സ്വന്തം ചെയ്തികളില്‍ പശ്ചാതപിക്കാന്‍ സമയം കിട്ടാതെ ഈ ഒരു വിഭാഗം സമൂഹത്തില്‍ നോക്കുകുത്തികളാകുന്നു. മാറാരോഗങ്ങളാലും, അപകടങ്ങളാലും, ആത്മഹത്യകളാലും, അടിച്ചമർത്തലുകളാലും,
പീഢനങ്ങളാലും മരണത്തിലേക്കടുക്കുന്ന മനുഷ്യരാശിയെ രക്ഷിക്കാന്‍ പണ്ടുമുതല്‍ക്കെ മനുഷ്യർ  ഏറ്റെടുത്ത ദേവീ-ദേവന്മാര്‍ക്കും മറ്റു ദൈവങ്ങൾക്കും തീർത്തും കഴിയാത്ത അവസ്ഥയാണ് ഇന്ന്, അപരാധിയെ വെറുതെ വിടുകയും നിരപരാധിയെ തുറങ്കിലടക്കുകയും ചെയ്യുന്നു. അവിടെ; മനുഷ്യനെ മാംസപിണ്ഢമായി സ്വയം അവരോധിക്കപ്പെടുന്നു, തെറ്റുകളില്‍ നിന്നും തെറ്റുകളിലേക്കുള്ള യാത്ര അവിടെ തുടങ്ങുകയാണ് അവന്‍ അല്ല ഒരു തരത്തിൽ നമ്മുടെ സാമൂഹ്യവ്യവസ്ഥ അവനെ അങ്ങനെയാക്കുകയാണ് ചെയ്യുന്നത്. ചെയ്ത തെറ്റു തിരുത്താന്‍ അവസരം കൊടുക്കാതെ കൂടുതല്‍ തെറ്റുകളിലേക്ക് പോകും തരത്തിലാണ് ഇപ്പോഴത്തെ നീതിന്യായ വിധികള്‍... "

           "ഈ അനന്തമായ ലോകത്തില്‍ തീർത്തും വ്യക്തിനിഷ്ഠമായിരിക്കുന്നു പ്രകൃതി നിയമങ്ങൾ പോലും, ജിവിതം സാധാരണ രീതിയിൽ സാധ്യമല്ലാതായിരിക്കുന്നു, അസാധാരണമായ ചെയ്തികളിലൂടെ മനുഷ്യരാശി മുന്നേറുകയാണ് ഒരു പടി ദൈവത്തേക്കാളുമുപരി എന്നുപറയാം. അന്ധമായ വിശ്വാസ പ്രമാണങ്ങളും, അവിശുദ്ധമായ കൂട്ടുകെട്ടുകളും ഇന്ന് മനുഷ്യകുലത്തെ രണ്ടാക്കിമുറിച്ചിരിക്കുന്നു. മനസ്സ്  -  ചിന്ത എന്നത് വെറും ഒരു സങ്കല്പത്തില്‍ വിരാചിക്കുന്ന ആന്തരീകമായ പ്രേരണയെ ഉള്‍ക്കൊള്ളുന്ന ഒന്നാണ് എന്ന തിരിച്ചറിവ് മനുഷ്യത്വത്തെ വില്ക്കുന്ന അവസ്ഥയില്‍ എത്തിക്കുന്നു. മനുഷ്യശരീരത്തിന് വെറും ചീഞ്ഞു നാറു മാംസപിംഢത്തിന്റെ വിലയാണ് ഇപ്പോഴുള്ളത്. അസന്മാര്‍ഗീക രീതിയിലൂടെ നേട്ടങ്ങള്‍ കൈവരിക്കാന്‍ തിടുക്കം കൂട്ടുന്ന കപടചിന്തകന്മാരും കഴുകന്‍ കണ്ണുകളുമാണ് എപ്പോഴും ചുറ്റിലും കാണാവുന്നത്. എന്റേത് ഈ അനുഗ്രഹീതമായ പ്രപഞ്ച സൃഷ്ടിയിലൂറുന്ന ഏക ദൈവ വിശ്വാസം.  കുലതയെ മുടിക്കുന്ന ദൈവങ്ങളുടെ അനുഗ്രഹം എനിക്ക് വേണ്ട. അന്ധമായ വിശ്വാസങ്ങളും അനാചാരങ്ങളുമായി ജീവിതം ഒരു പടിപോലും മുമ്പോട്ടുപോകുവാന്‍ എനിക്കാവില്ല. ഇരുത്തം വരാത്ത മനസ്സുമായി കയറി ഇറങ്ങിയ മനുഷ്യദൈവങ്ങളുടെ കോട്ടകളില്‍ ഞാന്‍ എന്റെ ദൈവത്തെ കണ്ടെത്തിയിരുന്നില്ല. മനുഷ്യമനസ്സുകള്‍ തമ്മില്‍ കലഹിക്കുമ്പോഴും, അനന്തമായ ഈ യാത്ര എവിടെ  വരെ എന്ന് ചിന്തിക്കില്ല ആരും. സ്വന്തം കുടുംബങ്ങളില്‍ സ്വസ്തഥയും സമാധാനവും  കൈവരിക്കാന്‍ ആള്‍ ദൈവങ്ങളെ കൂട്ടുപിടിക്കുന്ന ഇത്തരം നികൃഷ്ടമായ സ്വഭാവ പരമ്പര നിറഞ്ഞ ലോകം പെരുകുകയാണ്. അന്ധമായ വിശ്വാസം ആള്‍ രൂപമായി ഇറങ്ങി വന്നിരിക്കുന്നു, ഇനി നിങ്ങളാരും ഭയപ്പെടേണ്ട എന്റെ ദൗത്യം മാനവ രക്ഷ, മനുഷ്യനെന്ന ഭാവത്തെ ഞാനെന്ന ഭാവത്തിലൂന്നി അതിന്റെ മൂല്യമില്ലാതാക്കി മനുഷ്യനല്ലാതാക്കിമാറ്റുകയാണ് ഇവിടെ. സ്വയം പ്രഭോഷിപ്പിക്കുകയും ആത്മപ്രശംസ നടത്തുകയും ചെയ്ത് മനുഷ്യത്വത്തെ ചോര്‍ത്തികളഞ്ഞും ഈ സ്വയംഭോഗികള്‍ ആത്മനിര്‍വൃതി തേടുകയാണ്."

    വെറുക്കുന്നു ഇത്തരം അന്ധമായ വിശ്വാസ പ്രമാണങ്ങളെ. എന്റെ രക്തമൂറ്റികുടിക്കുവാന്‍ വരുന്ന കഴുകന്‍ കണ്ണുകള്‍ക്ക് നേരെ  വില്ലുകുലക്കുവാന്‍ ആത്മധൈര്യം എനിക്കുണ്ട്.  ഈ ഹിജടകളുടെ ലോകത്ത് ആത്മാഭിമാനത്തെ ഉള്‍ക്കരുത്താക്കിയ ഒരുപറ്റം മനുഷ്യമനസ്സുകള്‍ എനിക്കൊപ്പം ഉണ്ടാകുമെന്ന പ്രതീക്ഷകള്‍ക്ക് ഇതുവരെ മങ്ങലേറ്റട്ടില്ല. എന്റെ ലോകത്തെ ഞാന്‍ നയിക്കും, എന്റെ വിശ്വാസത്തെ ഞാന്‍ ഉണര്‍ത്തും, ഇതാണ് എന്റെ ചെയ്തികള്‍, ഇതാണെന്റെ ജീവിതം, അന്ധമായ വിശ്വാസ പ്രമാണത്തിന്റെ  വഴിത്താരയിലൂടെ നടന്നുനീങ്ങുന്ന പഴമയുടെ പുതുജീവനുകള്‍ ഇനിയും തിരഞ്ഞെടുക്കുന്ന വഴികള്‍ ശൂന്യമാകാതിരിക്കട്ടെ.  
     "പൂര്‍ണമാകുമ്പോള്‍ കവിതയില്‍ ഉള്‍തിരിഞ്ഞ പ്രതിസന്ധികള്‍, പ്രഹരങ്ങള്‍ എല്ലാം കവിയുടെ മനസ്സിനെ മുറിവേല്പിച്ചുകാണും. എങ്കിലും ഞാൻ അതിന്റെ ഉന്മാദകത്വം നിറഞ്ഞ യൗവനതീഷ്ണത ആസ്വതിച്ചിരുന്നു അനുഭവിച്ചിരുന്നു. അര്‍ത്ഥപൂര്‍ണ്ണമായ അവിശ്വസനീയമായ ലോക സഞ്ചാരം നടത്താന്‍ ഈ കവിതകളുടെ വരികളിലൂടെ പുതുജീവനുകള്‍ക്കാകുമോ... വ്യര്‍ത്ഥമായ ചിന്തകളും, ആഭിചാരക്രിയകളും, അധ:മവിചാര-വികാരങ്ങളുമായി ഒരു പറ്റം ഹിജടകള്‍ അപ്പോഴും ചിരിക്കുന്നുണ്ടാകാം അത് അവരുടെ കഴിവുകേടായി കണാം നമുക്ക്. മുൻപേ പറഞ്ഞ അന്ധവിശ്വാസധാരയിൽ പഴമയുടെ ഉള്ളറിവ് സാധാരണമാണ്. സിരകളില്‍ നിറയുന്ന ലഹരിയിൽ മനുഷ്യത്വത്തെ മടുപ്പിക്കുന്ന അവസ്ഥ കവിതയുടെ ഉള്‍കണ്ണില്‍ തെളിയിക്കുന്നുണ്ട്. ചെളി തെറിച്ച് മാഞ്ഞുപോയ അക്ഷരലോകം മുട്ടുമടക്കി കവിയുടെ മുമ്പിലിരിക്കുന്നു.  ചിതലരിച്ച പുസ്തക താളുകള്‍ പുതിയ ലോകത്തെ അറിയാനും  തുടങ്ങി. ഇനി കവിതയില്‍ നിന്ന് നിനക്ക് അറിയേണ്ട കാര്യങ്ങള്‍ വ്യക്തം. ഈ അക്ഷരലോകത്തില്‍ നിന്റെ ജീവിതം തെളിയുമോ. അന്ധവിശ്വാസങ്ങളും ആഭിചാരങ്ങളുമായി ഇനിയും അരങ്ങുവാഴുമോ. കവിതയില്‍ കുറച്ച് വരികള്‍ മാത്രം  കുറിച്ചു വക്കുന്നു, അതിന്റെ പൊരുൾ ഒരു  ആത്മനിവേദനമായി മാനവരാശിയുടെ മനസ്സുകളിലേക്കും... "

amaldevpd@gmail.com
http://www.facebook.com/amaldevpd
http://www.facebook.com/blankpage.entekavithakal
www.mizhipakarppukal.blogspot.in

11.12.2012  - ൽ എഴുതിയ ആത്മനിവേദനം എന്ന കവിതയെ കുറിച്ച്  2012 ൽ എഴുതിയ വിവരണം.....

2015, ഒക്‌ടോബർ 31, ശനിയാഴ്‌ച

ജനാ"ധിപത്യം"


-----------------
ഉയരേപ്പറക്കുന്ന
കൊടിയുടെ ചോട്ടിലായ്
ഉയിരുകാക്കും കുല-
ദൈവങ്ങളോരോന്നും,

കുടികൊള്ളുമടിയാള-
വർഗ്ഗങ്ങളണി ചേർന്ന്
വാർത്തെടുക്കും ചാരു,
ശില്പമതോരോന്നും...

സമരമീ... ജീവിതം
സാധുവാം ജീവനിൽ
പാടേ വിതയ്ക്കുന്ന
സ്വപ്നങ്ങളേതുമേ,

സരസമാം വാക്കിനാൽ
നേത്യത്വമൊരു വേള,
വാഗ്ദാനപ്പെരുമഴ
തുള്ളികൾ പോലവേ;

തളിക്കുന്നു തീർത്ഥമായ്
പകരുന്നു മോഹമായ്
വ്യർത്ഥമാമോരോരോ,
അർത്ഥശകലങ്ങളായ്...

കൊള്ളയും കത്തിയും
വച്ചു കൊണ്ടാർദ്രമായ്
ഗാന്ധിയൻ തത്വങ്ങ-
ളുരചെയ്തിട്ടണികളെ,

നെഞ്ചോടു ചേർത്തി-
ട്ടറിയാത്ത മട്ടിൽ
ചതിയുടെ ചിതയിൽ
ചിരിക്കുന്ന വികൃതിയായ്,

പലതരം പലനിറം
പല ചിഹ്നമെഴുതിയ
പല കൊടിപാറുന്നു
പലതായി നില്ക്കുന്നു,

വിതറിയ സ്വപ്നവും
മോഹവും ഭാവിയും
ഭരണത്തിൻ ലഹരിയിൽ
മറപറ്റി മറവിതൻ,

മതിലൊന്നു പണിയുന്നു
മറക്കുന്നു ജനങ്ങളെ
കൊടിവച്ച കാറിന്റെ
ഗമയൊട്ടും ചോരാതെ,

പിന്നെയും വർഷമഞ്ചു
കടന്നതും,
മടികൂടാതിവിടെ -
യിരക്കുന്നു വോട്ടുകൾ..
:::::::::::::::::::::::::::::::::::::::

ജനാ"ധിപത്യം" (അമൽദേവ്.പി.ഡി)
Copy Right © All Rights Reserved
http://wwe.facebook.com/amaldevpd
www.mizhipakarppukal.blogspot.in
http://www.facebook.com/blankpage.entekavithakal
amaldevpd@gmail.com

2015, ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

പ്രണയം

കാലമറിയാതെ
കാലഭേദങ്ങളില്ലാതെ
ആശയങ്ങളും അതിരുകളുമില്ലാതെ
ഒരാത്മസമർപ്പണം പോലെ,
ഈ ഗംഗാ തീരത്ത്
ഞാനെന്റെ പ്രണയമർപ്പിച്ചു.

തണൽ തരും
വൻമരങ്ങൾ പോലും
കടപുഴകി വീഴുന്നു...

വെയിലേറ്റു തളർന്ന ഓർമ്മകൾക്ക്
ചുണ്ടിൽ ദാഹജലമെന്ന പോലെ
ഞാനെന്റെ കവിതകൾ
അവൾക്കായി സമർപ്പിച്ചു...















http://www.facebook.com/amaldevpd
www.mizhipakarppukal.blogspot.in
amaldevpd@gmail.com

2015, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

2015, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

ഭാഗ്യതാരകം


ഇത്തിരി  പ്രണയമെന്‍ ചുണ്ടിലിറ്റിച്ച
തപ്ത  നിശ്വാസ താരമേ,
വിണ്ണില്‍ നിന്നൊരു ദൂതുമായെന്നു
വന്നു നില്‍ക്കുമെന്‍ ചാരെ നീ...
മണ്ണിതില്‍ പ്രേമഹാരവുമാ-
യെന്‍ തപം നീണ്ടു പോകിലും,
ആതിരേ, നോവുമാര്‍ദ്രയാം നിന്‍റെ
ഓര്‍മ്മകള്‍ കൂട്ടിനില്ലയോ...

പെയ്തൊഴിഞ്ഞോരാ മഴക്കാലവും 
മഞ്ഞുമൂടിയ പുല്‍നാമ്പിലും 
വേനലിന്‍ വരണ്ട സ്വപ്നമായ് 
വസന്തമായ്‌ കാറ്റിലാടിയും 
കൂട്ടുകൂടി നാമൊന്നായ്
ചേര്‍ന്നുകണ്ടൊരാ സ്വപ്നങ്ങളും...

ഭാഗ്യതാരകം പോലെ മിന്നുമീ,
വിണ്ണിലേകയായ്‌ നീ  തിളങ്ങുന്നു
യാത്ര ചൊല്ലാതെ നീ  മടങ്ങിയെന്നാ-
തിരപ്പൂവടര്‍ന്നു വീണനാള്‍,
നിന്‍ നിഴല്‍ വീണോരെന്‍
ഹൃത്തടത്തിലന്നാദ്യമായ് 
പൊടിഞ്ഞ  വേദന....

കാര്‍മുഘില്‍ കാറ്റിലാടിയി-
ന്നേറെ ദൂരമലയവേ,
നീളുമീ നിശതന്നിലായ്
നീന്തുന്നു നീയെന്‍ പ്രേമതാരകം.
തിരി താഴുമാര്‍ദ്ര സന്ധ്യയില്‍ 
തുടരുന്നതിന്നീ മൗനവും,
നിഴലായ് കൂടുമോര്‍മ്മതന്‍ 
കൂട്ടുകൂടി ഞാനുമിന്നീ മണ്ണിലായ്....
::::::::::::::::::::::::::::::::::::::::::

(കവിത - ഭാഗ്യതാരകം, എഴുതിയത് -അമല്‍ദേവ് പി.ഡി )

© Copy Right Amaldev.P.D
All Rights Reserved ©


2015, സെപ്റ്റംബർ 6, ഞായറാഴ്‌ച

വഴിപോക്കൻ...

എന്‍റെ മക്കൾക്ക് ഞാനിന്നൊരു വഴിപോക്കൻ, ഇത്തിരിയന്നത്തിനായി കെഞ്ചേണ്ടി വന്നിരിക്കുന്നു... അവരുടെ കാൽകീഴിലിരുന്ന് യാചിക്കുമ്പോൾ വലിച്ചെറിഞ്ഞു തരുന്ന ഇത്തിരി വറ്റുകൾ...
ഒരു കാലത്ത് പട്ടിണി കിടക്കയിൽ ഞങ്ങൾ കിടക്കുമ്പോഴും അവരറിഞ്ഞിട്ടില്ല, വിശപ്പിന്‍റെ കനലെരിയുന്ന നിമിഷങ്ങൾ... വിശപ്പറിയാതെ വളർന്നവർ, ഇന്നിപ്പോൾ സ്വന്തം മക്കളോടു തന്നെ കൈനീട്ടി യാചിക്കേണ്ട ഗതികേട്...
ഇന്നീ തെരുവിൽ കിടക്കുമ്പോൾ, വെയിലും മഴയും കൊണ്ട് തൊണ്ട നനയ്ക്കാനിത്തിരി വെള്ളത്തിനായി തെണ്ടി നടക്കുമ്പോൾ, വളർന്നു പന്തലിച്ച മക്കളുടെ ആകാശ കോട്ടയിലെ ചവറ്റുകൊട്ടയിൽ നിന്നും വലിച്ചെറിയുന്ന ഒറ്റ രൂപാനാണയത്തിനും ഇന്ന് പറയാൻ വിശപ്പിന്‍റെ കഥകളേറെ...
നാണക്കേടോർത്തവർ എന്നെ വൃദ്ധമന്ദിരത്തിലാക്കാമെന്നും വർഷാവർഷ സന്ദർശനവും കരാറൊപ്പുവച്ചു. വരിഞ്ഞുമുറുകിയ ചങ്ങലകെട്ടുകൾ വലിച്ചെറിഞ്ഞ് ഞാൻ തെരുവിലിറങ്ങി, തെരുവാണെനിക്ക് അച്ഛനും അമ്മയും അവിടെയെന്‍റെ ജീവിതം സുരക്ഷിതം... സ്വന്തം മക്കളോട് ഒരു നേരത്തെ അന്നമിര ക്കുന്നതിനേക്കാൾ എനിക്കിഷ്ട്ട മിന്നീ തെരുവിലെ തണൽ പറ്റി കിടക്കാനാണ്.... ഇന്നീ തെരുവിൽ അഴുക്കു നിറഞ്ഞ ഓടകൾക്ക് മുകളിൽ കിടന്ന് വഴിയേ കടന്നു പോകുന്ന വഴിപോക്കരോടീ, വഴി പോക്കൻ ഭിക്ഷയാചിക്കുന്നു... ::::::::::::::::::::::::::::::::::::::::
വഴിപോക്കൻ... (അമൽദേവ്.പി.ഡി)




2015, സെപ്റ്റംബർ 1, ചൊവ്വാഴ്ച

പോയ്‌ മറഞ്ഞ ദിനങ്ങള്‍.....

ആഘോഷരാവുകളെയെല്ലാം അതിഭീകരവും ഭയാനകരവും ചിലപ്പോഴൊക്കെ സമാധാനപരവുമായ ചിന്തകളും വിചാരങ്ങളും പകൽ സ്വപ്നങ്ങളുമൊക്കെയായി, ഇരുൾ മൂടി കനം വച്ച ഒറ്റമുറിയുടെ ഏകാന്തതയിൽ തളച്ചിട്ടു... ഉത്സവപ്രതീതി തീർക്കുന്ന ഓർമ്മകളുടെ ഒടിഞ്ഞു തൂങ്ങിയ മരച്ചില്ലയിൽ ഞാനെന്റെ ഓർമ്മകളുമൊത്ത് ഊഞ്ഞാലയാടിക്കളിച്ചു... വിധിയുടെ വിരൽ തുമ്പിൽ പിടിച്ച് എനിക്ക് മുൻപേ നടന്ന ദേഹം, തലമുറയായി കൈമാറികിട്ടിയ സ്നേഹകരലാളനകളും പ്രതീക്ഷമുളപൊട്ടി വിടരുന്ന മനസ്സാന്നിധ്യവുമായി കൂടെ നിന്നിരുന്നു... ദിനങ്ങളോരോന്നും എണ്ണിയെണ്ണി പാതി തുറന്ന ജാലക കോണിൽ നിന്നു മടർന്നു വീഴുന്ന വെള്ളി നൂലിഴകളുടെ നീളമകന്ന്, മുൻപെപ്പോഴോ വിതച്ച സ്വപ്നങ്ങളെ, രാത്രിയുടെ പാതിയിലെപ്പോഴോ കൊയ്തെടുക്കുന്ന നിമിഷങ്ങൾ... വിരുന്നെത്തിയ ചിങ്ങനിലാവിനും മടി, അത്തം പത്തെണ്ണിയില്ല, മുറ്റത്ത് പൂക്കളമിട്ടില്ല, തിരുവോണ മെത്തിയതറിഞ്ഞുമില്ല, വേലിക്കലോളം വന്നെത്തി നോക്കി തിരികെ പോയ മഹാബലി തമ്പുരാനും ഒരിറ്റു കണ്ണുനീർ പൊഴിച്ചു കടന്നു പോയ്... പകലുകൾ രാത്രികൾ ദിനങ്ങളോരോന്നും പടി കടന്നു, തിരികെ കിട്ടാത്ത നല്ല ദിനങ്ങളും നിമിഷങ്ങളും ഓർമ്മകളിൽ നിറച്ച് വീണ്ടും നാളെയുടെ സ്വപ്നങ്ങളെ കൂട്ടുപിടിച്ച് ജീവിത വ്യാപാരം തുടരുന്നു..

http://www.facebook.com/amaldevpd
http://www.facebook.com/amaldevpd.deva
http://www.facebook.com/blankpage.entekavithakal
www.mizhipakarppukal.blogspot.in
amaldevpd@gmail.com

2015, ഓഗസ്റ്റ് 16, ഞായറാഴ്‌ച

ചിങ്ങനിലാവ്....

ചിങ്ങനിലാവൊരു ചന്ദന തേരിലേറി ചന്തമോടെന്നരികിൽ വരുന്ന നേരം, ചന്ദ്രികയാളൊരു പാൽ മണം തൂകുന്ന പൊന്നോണ നിലാവുമായ് ഒരുങ്ങി നിന്നു,... തുമ്പപ്പൂ ചൂടിയാ പൊന്നിൻ പുലർക്കാലം പഴയൊരോണക്കാല കഥ പറഞ്ഞു... കളിമണ്ണിൻ കവിതയിൽ കനകാംബര വർണ്ണമോ- ടവിരാമം വാഴുന്ന തമ്പുരാനും, കനകത്തിൻ ഋതു ശോഭ, യണിയുന്ന നെയ്ത്തിരി നാളമായീ,പുലർവേള ജ്വലിച്ചു നിന്നു... പുത്തനാംകോടിയണിഞ്ഞും കൊണ്ടോരോരോ, മുഗ്ധമാംകാഴ്ച്ചകൾ കണ്ടു നിൽക്കേ, മുറ്റത്ത് നിൽക്കുന്ന തുമ്പയും തുളസിയും, തെച്ചിയും മന്ദാര പൂക്കളും ചേർന്നാ, പൊന്നോണത്തപ്പന് കോടി ചുറ്റി... അരിമാവിൻ കോലത്തി- ലെഴുന്നള്ളും ഭഗവാനെ ആർപ്പുവിളികളായ് സ്വീകരിക്കേ, പൊന്നിൻ കതിർക്കുല ചൂടിയതിരുവോണ, സദ്യയതായ് പിന്നെ സ്വാദേറെയായ്.... ഇലയിട്ടു വിളമ്പിയ തുമ്പപൂ ചോറും സാമ്പാറുമച്ചാറും പച്ചടി കിച്ചടി കാളന്‍ ഓലനും തോരനും അവിയലും പപ്പടം പഴം പായസമുപ്പേരിയു, മിങ്ങനെയോണ വിഭവങ്ങളേറെ ചേർന്നൊരാ ഓണസദ്യയേറെ ഗംഭീരമായ്. പിന്നെയാ,ഓണ വെയിലിൻ ചോട്ടിലൊരിത്തിരി നേരം ഓണക്കോടിയും ചുറ്റി നടന്നനാൾ... നന്മകളേറെ നിറഞ്ഞ നാൾ, ശാന്തി സമാധാന സമ്പത് സമൃദ്ധിയും സന്തോഷമേറെ കൈവന്ന നാളുകൾ...
:::::::::::::::::::::::::::::::::::::::::::::::::::::::::::::::


ചിങ്ങനിലാവ്....   (അമല്‍ദേവ് പി.ഡി)
http://www.facebook.com/amaldevpd
http://www.facebook.com/blankpage.entekavithakal
www.mizhipakarppukal.blogspot.in
amaldevpd@gmail.com



2015, ഓഗസ്റ്റ് 12, ബുധനാഴ്‌ച

ചിറകറ്റഓര്‍മ്മകള്‍...

നിറമണിയുമീയാകാശ,ച്ചെരുവിലായ്
നിണമൊഴുകും ചക്രവാളശോഭയില്‍,
പറന്നെത്തുമെന്‍റെ പ്രണയത്തിന്‍
പാഴ്ശ്രുതി മീട്ടുന്ന ഓര്‍മ്മകള്‍...
ഇനിയീപാഴ്മരുഭൂവിന്‍റെ
പ്രിയമാം കണ്‍കോണിലെവിടെയോ
മുളപൊട്ടുമീറന്‍ കിനാവുപോല്‍
തെളിയുന്നു നിന്‍റെയോര്‍മ്മകള്‍...

ചിറകറ്റുപായുന്ന ജന്മത്തിന്‍
ചിതയില്‍ വെന്തുരുകുന്ന മോഹങ്ങള്‍
പാഴ്നിലം തേടിയലഞ്ഞെന്നാല്‍
മുളപൊട്ടുമാ,ജന്മവിത്തുകള്‍...
നിധികാക്കുമസ്തമയ സൂര്യനായ്
ഇരുളാണ്ടവഴികളിലാകവേ
നിലതെറ്റിയിടറിവീഴുന്ന
വെള്ളിനൂലിഴപോലെന്‍റെ,യോര്‍മ്മകള്‍...

പലതുണ്ടുമണ്ണില്‍ മുളയ്ക്കുവാന്‍
പ്രിയമാര്‍ന്ന സ്വപ്നങ്ങളൊക്കെയും
പിരിയുന്നനേരത്തു ചൊല്ലിയ,
പുനര്‍ജനിയിലൂഴ്ന്ന ജന്മങ്ങളായ്.
തെളിയും എണ്ണത്തിരിയായ്
തീരുമപ്രാണസ്വരൂപം
കരിയായ് ധൂമമായ്
ജന്മാന്തരങ്ങളൊന്നായൊഴിയവേ...

::::::::::::::::::::::::::::::::::::::::::::::
ചിറകറ്റഓര്‍മ്മകള്‍...   (അമല്‍ദേവ്.പി.ഡി)
























Photo Courtesy:- Google.


2015, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

മുല്ല പൂക്കുന്ന തെരുവ്...

 മുല്ല പൂക്കുന്ന തെരുവ്...

::::::::::::::::::::::
അര പട്ടിണി
ഉടയാടയഴിക്കുന്ന
ആര്‍ദ്രതയെപ്പുല്‍കുന്ന ഗന്ധം.
മിഴിക്കുമ്പിളില്‍
നിറകുടം തൂവുന്ന
മിഴിനീര്‍കണമാണ് സ്‌നേഹം.
നീര്‍തെറ്റി തെറിച്ച
പ്രണയശിഖിരങ്ങളിലുടക്കിയ
തൂവെള്ള വസ്ത്രങ്ങളില്‍
തൂവിയ രക്തതുള്ളികള്‍ പോലെ
തിക്തമായ അവളുടെ ഭാഷയെ
ഒരു മുല്ല വിരിയുന്നതിനോടു
പമിക്കു രാത്രികള്‍...
കാലം തേര്‍തെളിച്ച
യൗവനയുക്തമായ യാത്രയില്‍
ശിരോവസ്ത്രമിട്ട നാണക്കാരി,
തെല്ലൊന്നു മാറിനടന്ന വേളയില്‍
അവളെപ്പൊതിഞ്ഞത്
മൂര്‍ച്ചയേറിയ കറുത്ത കണ്ണുകളായിരുന്നു.
ഉള്ളില്‍ മയങ്ങുന്ന നഗ്നതയെ
ഉള്‍ക്കണ്ണുകൊണ്ടവള്‍ അളന്നെടുത്തു.
മറച്ചു വച്ച സ്വകാര്യതകളില്‍
ഒരു പണത്തുക്കം എറിഞ്ഞുകൊടുത്തു.
കറുത്ത കയ്യാമങ്ങള്‍
അവളുടെ മേനിയഴകിനെ അളന്നുതിട്ടപ്പെടുത്തി,
അവളെയവര്‍ ഒരു തെരുവുവേശ്യയാക്കി...
മണിയറകളിലവള്‍ക്കായ്
മുല്ലപന്തലുകളൊരുങ്ങി,
ചന്തമേറുന്ന മുടയഴകില്‍
അവള്‍ക്കായ് മുല്ലമാലകളൊരുങ്ങി,
കനം വച്ച രാത്രികളില്‍
രതിയുടെ ലഹരി നുണഞ്ഞു
നിലാവിനെ വെറുക്കുന്ന കണ്ണുകളുമായി
ഇരുട്ടവളെ വാരിപ്പുണര്‍ന്നിരുന്നു.
അളന്നുവച്ച മേനിയിലൊതുങ്ങുന്ന
പണക്കിഴികളില്‍
അവളുടെ ഉടയാട അഴിഞ്ഞു വീണിരുന്നു.
സായം സന്ധ്യയുടെ ചെരുവുകളില്‍
മുല്ല പൂത്ത ഗന്ധമോടവള്‍
ഒഴുകിനടന്നു...
രാത്രിയുടെ കൂര്‍ത്ത കുന്തമുനകളാലേറ്റ
മുറിപ്പാടുകളില്‍ നിന്നുതിര്‍ന്ന
രക്തതുള്ളികളില്‍ തീരുന്ന കച്ചവടക്കോണില്‍
മറച്ചുവച്ച വേദനയിലൊഴുകുന്ന
മിഴിനീര്‍കണത്തിലുറങ്ങുന്ന,
സ്‌നേഹനൊമ്പരത്തെ ഊട്ടിയുറക്കുന്ന
തെരുവിനെയവളേറെ സ്‌നേഹിച്ചിരുന്നു...


:::::::::::::::::::::::::::::::::::::::::::::::::::::::
കവിത -   മുല്ല പൂക്കുന്ന തെരുവ്... (അമല്‍ദേവ് . പി .ഡി)

http://www.facebook.com/amalevpd
www.mizhipakarppukal.blogspot.in
amaldevpd@gmail.com
https://wordpress.com/read/post/feed/36472073/776242461
http://www.facebook.com/blankpage.entekavithakal


2015, ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച

പക്ഷം... ഒരു പക്ഷം...

ഉള്ളില്‍ ഉന്മാദലഹരി പടര്‍ത്തുന്ന നിശയുടെ ശൂന്യതയില്‍  ആഴ്ന്നിറങ്ങി   കലുഷിതമായ ഓര്‍മ്മകളെ പിച്ചിചീന്തി രക്തമൂറ്റി കുടിച്ച്, മുന്‍പെപ്പോഴോ മനസ്സില്‍ തികട്ടിയ എണ്ണമറ്റ വിചാര- വികാരങ്ങളെ കോര്‍ത്ത്‌, ഞാനിരുന്നു...
     '' പഠിച്ചെടുത്ത അക്ഷരങ്ങള്‍, അനിയന്ത്രിതമായി വിഹരിക്കുന്ന ഹൃദയത്തിന്‍റെ അകത്തളത്തിലെ തണ്ടുണങ്ങിയ താമരയിലയില്‍, കുറിച്ചുവച്ച സ്വപ്നങ്ങളെ താങ്ങി നിര്‍ത്താന്‍ ശക്തി പോരാതെ വന്ന വാക്കുകള്‍ക്കു വരച്ചു വയ്ക്കാന്‍ കഥകളോ, കവിതയോ ഒന്നുമില്ല... ചിലപ്പോഴൊക്കെ നോവുനീറി പഴുത്ത ഉല്‍ക്കണ്ണിലെ എണ്ണ  വറ്റിയ മണ്‍ചിരാതില്‍ വീണുടയുന്ന മഴത്തുള്ളികള്‍ക്കൊപ്പം പുറത്തേക്ക് തെറിക്കുന്ന വാക് ശകലങ്ങളെ പാകമായ-പക്വതയേറിയ-കനം വച്ച രീതികളോട് ചേര്‍ത്തുവയ്ക്കാന്‍ ഇടമില്ലെന്നറിഞ്ഞിട്ടും, കിട്ടിയ തിരിച്ചറിവൊന്നും തന്‍റെ രീതിയെ - തന്‍റെ കവിതയെ മറ്റൊരുപക്ഷം ചേര്‍ത്തു പറയാന്‍ തന്‍റെ വാക്കുകള്‍ക്കാകില്ല , അതിനു ഒരുപക്ഷമേ ഉള്ളു എന്നുള്ളതിന് ഉയര്‍ന്ന  എതിര്‍പ്പിന്‍റെ മങ്ങിയ നിഴല്‍ പതിച്ച ഇടപെടലുകളില്‍ അടിപതറാതെ  സ്വാഭിപ്രായത്തില്‍ മുന്നോട്ടു പോകാന്‍ എടുത്ത തീരുമാനം ഒന്നുകൊണ്ട് ,  പിന്നീട്   പച്ചയായ ജീവിതത്തിലെ  നേരറിഞ്ഞ  നേര്‍ക്കാഴ്ചകളെ വരച്ചുകാട്ടാന്‍ കഴിഞ്ഞു...''


2015, ഓഗസ്റ്റ് 5, ബുധനാഴ്‌ച

ഇന്നെന്‍റെ പ്രണയം നിന്നോടാണ്...

ഇന്നെന്‍റെ പ്രണയം നിന്നോടാണ്...
നീ തന്ന ലഹരിയോടാണ്...
നിന്നിലുറഞ്ഞു കിടക്കുന്ന ചപല മോഹങ്ങളോടാണ്...
മടുപ്പിക്കുന്ന ലഹരി പകരുന്ന കടുത്ത ഭ്രാന്ത്...
ഈ  പകലിനെ ഭയക്കുന്ന നിന്‍റെ കണ്ണുകളോടാണ്...

2015, ഓഗസ്റ്റ് 2, ഞായറാഴ്‌ച

മധുരം നുണയുന്ന ഓര്‍മ്മകള്‍

മധുരമാമോര്‍മ്മകള്‍ മുട്ടിവിളിക്കുന്ന
മഴമുകിലൊരു വര്‍ണ്ണ കുടനിവര്‍ത്തി,
മഴയില്‍ കുളിച്ചൊരാ ബാല്യമതോര്‍മ്മയില്‍
നനയുന്നു പിന്നെയും കണ്‍തടങ്ങള്‍...
പെയ്തൊഴിയും മഴയും മഴക്കാലവും
മഴ തന്ന നിമിഷവും, തളിരിടും മോഹവും
സ്വപ്നങ്ങളും പിന്നെ നോവിന്‍ ക്ഷതങ്ങളും
നരവന്നൊരോര്‍മ്മയും കുസൃതികളങ്ങളും
നുണയുന്നു ഞാനിന്നീയിടവഴി തന്നിലായ്
നടന്നകലുന്ന ബാല്യത്തിന്‍ നീറുന്നൊരോര്‍മ്മകള്‍...

തൊടിയിലെ വാടാമല്ലികള്‍ പൂത്തനാള്‍
ചെറുമഴ കൊണ്ടൊരു കളിയാടി നില്‍ക്കവേ
നാട്ടുമാഞ്ചില്ലയില്‍ കോര്‍ത്തൊരൂഞ്ഞാലയില്‍
ആടിടും ബാല്യത്തിന്‍ നഷ്ട്ടസ്വപ്നങ്ങളും.
കുസൃതിക്കളങ്ങളില്‍ കൈകോര്‍ത്തനേരവും
ഒന്നായിട്ടൊരുമഴ ചാലിലായ്
കടലാസു തോണിയിറക്കിയ നേരവും
പൊട്ടക്കുളത്തിലെ പരല്‍മീന്‍കുരുന്നിനെ
കുഞ്ഞുകൈകുമ്പിളില്‍ കോരിയെടുത്തതും,
പാടവരമ്പിലെ പച്ചതവളയും
തോട്ടിന്‍കരയിലെ പൊന്മാന്‍ കിളികളെ
പേടിച്ചൊളിക്കും പൊടിമീനിന്‍ കൂട്ടവും
വേനലില്‍  വറ്റിവരളുന്ന പുഴയുടെ മാറിലായ്
കളിയോടമെറിയുന്ന കുട്ടി കുസൃതിയും,..
കുഞ്ഞുകൈവെള്ളയിലാദ്യമായ് കിട്ടിയ
മൂവാണ്ടന്‍ മാങ്ങയും ഞാവല്‍ പഴങ്ങളും
പങ്കിട്ടെടുത്തൊരാ-ബാല്യകാലത്തിന്‍റെ
നന്മയും നേരും നിറയുന്ന നാളുകള്‍
പോയ്മറഞ്ഞീടുന്നു  ഓര്‍മ്മകളായിന്ന്...

നാള്‍വഴി തോറും നിറയുന്ന  നിസ്വാര്‍ത്ഥ
മോഹങ്ങളൊക്കെയും ചെമ്പിത്താതാളിലായ്
ചേര്‍ത്തു പിടിക്കുന്ന ബാല്യത്തിന്‍ ഓര്‍മ്മയില്‍
ചെറുമഴയൊരുപ്പെരുമഴയായി പെയ്യവേ,
മധുരം കിനിയുന്ന കുഞ്ഞുകവിള്‍തടം
പതിവായി കൊതിക്കുന്ന ഒരു കുഞ്ഞുചുംബനം.
ചെറുമഷി തണ്ടൊന്നൊടിച്ചു കൊണ്ടവള്‍ മെല്ലെ
ചെറുതായി ചിരിതൂകി അരികത്തുവന്നനാള്‍,
ചിതറിയ ഓര്‍മ്മകള്‍ക്കിടയില്‍ നിന്നൊരുകൊച്ചു
മധുരമാം ചുംബനമേകിയ നിമിഷവും...

പിന്നെയും മധുരമാം ഓര്‍മ്മകളോരോന്നായ്
പതിവായി വിരുന്നു വരുന്നൊരു നേരമായ്
അന്തിനിലാവിന് ചാരുതയേകിയ
കണ്‍ചിമ്മുമാതിരപ്പൂവിനെ തൊട്ടനാള്‍,
പ്രിയമൊരു ചെമ്പകപൂവിന്‍ സുഗന്ധമായ്‌
മഴയായ് കാറ്റായ് അരികില്‍ വരുന്നിതാ,
കളിവാക്കൊന്നോതിയാകുരുന്നു കിനാവിന്‍റെ
നിറമുള്ള കാഴ്ച്ചയില്‍ നിറയുന്നു ഞാനെന്നും
മഴമാറു മിടവേളയറിയാതെ മണ്ണില്‍
മഴവില്ലിന്‍ കൂടാരം പണിയുന്ന ബാല്യം
മധുരമാമാശകള്‍ പൂക്കുന്ന കാലം...

ഇനിയൊരു സ്വര്‍ഗ്ഗമില്ലില്ലയിവിടം
തിരികെയില്ലാത്തൊരാ ബാല്യത്തിന്‍ നന്മയും
പൂവിടും സ്വപ്‌നങ്ങള്‍തന്‍ കൊച്ചുഗേഹവും
തരളമൊരോര്‍മ്മയില്‍ ചിറകിലേറുന്നിതാ
മധുരം കിനിയുന്ന നിമിഷങ്ങളാകവേ,...


കവിത -  മധുരം നുണയുന്ന ഓര്‍മ്മകള്‍...    (അമല്‍ദേവ്.പി.ഡി)


http://www.facebook.com/amaldevpd
www.mizhipakarppukal.blogspot.in
amaldevpd@gmail.com
Photo Courtesy: Google









2015, ഓഗസ്റ്റ് 1, ശനിയാഴ്‌ച

സ്വപ്‌നങ്ങള്‍...

''ഇടക്കെപ്പോഴോ മുറിഞ്ഞു പോയ ഗസലിന്‍റെ ഈണം വല്ലാത്തൊരു മൂകതയ്ക്ക് തുടക്കമിട്ടു... കത്തിയമരുന്ന ചന്ദനത്തിരിയുടെഉന്മാദലഹരി പരത്തുന്ന സുഗന്ധം അവിടമാകെ പരന്നു. ജനലഴികള്‍ക്കിടയിലൂടെ എന്‍റെ സ്വപ്നങ്ങള്‍ക്കകംബടിയായി നീല വെളിച്ചം പരന്നൊഴുകി, രാത്രിയുടെ അനന്തതയില്‍ ഉറവവറ്റാത്ത സ്വപ്നതുരുത്തുകളില്‍ അന്തിമയങ്ങുന്ന വണ്ണാത്തിപുള്ളുകള്‍ ആരെയോ തേടി ചിലച്ചുകൊണ്ടേയിരുന്നു...''
''ജനല്‍ പാളികള്‍ ഉറക്കെ വലിച്ചടയുന്ന ശബ്ദം കേട്ടായിരുന്നു ഞാനുണര്‍ന്നത്, മുറിയില്‍ നിറഞ്ഞു നിന്ന ഏകാന്തതയെ മുറിച്ചുകൊണ്ട് മഴയുടെ ദ്രുതതാളം ഇരച്ചു കയറി. നിഴല്‍ : നീയെന്തേ ഉണര്‍ന്നത്..? (മിഴിചിമ്മാതെ ഒരല്പം പേടിയോടെ ഞാന്‍ ആ ശബ്ദം വന്ന ഭാഗത്തേക്ക്‌ നോക്കി... ) നിഴല്‍ : എന്താടാ ഡാ ... പേടിച്ചു പോയോ ..? (ഒന്നും മിണ്ടാനാകാതെ ഞാന്‍ ഇരുന്നു) നിഴല്‍ : നിനക്കറിയില്ലേ, ഈ രാത്രിയുടെ സൗന്ദര്യം...? ഇതൊക്കെ കാണാൻ നിൽകാതെ ഉറങ്ങുകയാണോ നീ...? (എന്‍റെ കണ്ണില്‍ വലിഞ്ഞു കയറിയ ഇരുട്ടിനെ ഞാന്‍ കണ്ണീരില്‍ ഒഴുക്കികളഞ്ഞു...) ''നിമിത്തങ്ങള്‍''... നിങ്ങള്‍ ആരാണ്...? നിഴല്‍ : കണ്ണു തുടയ്ക്കു... (പാതിയഴിഞ്ഞ ഉടുമുണ്ടിന്‍റെ അറ്റം കൊണ്ട് മിഴികളോപ്പി, ജനലഴികള്‍ക്കിടയിലൂടെ ഞാൻ മഴനൃത്തം നോക്കിയിരുന്നു.) നിഴല്‍ : നിനക്ക് എന്താ പറ്റ്യേ, നീയാകെ മാറിപോയല്ലോ... നീ എന്തിനാ പേടിക്കുന്നെ...? ആരെയാ നിനക്ക് പേടി..? ഞാന്‍ : നിങ്ങൾ...? നിഴല്‍ : നീയെന്നെ മറന്നോ..? ഞാന്‍ : ഇല്ല... മറന്നതല്ല... ഓര്‍മ്മയുണ്ട്. മഴയത്ത്.. ഈ രാത്രിയില്‍... എന്താ വന്നെ...? നിഴല്‍ : നിനക്ക് സ്വപ്നം കാണണ്ടേ... മഴയുടെ സൗന്ദര്യം ആസ്വതിക്കണ്ടേ...? നിനക്ക് നിന്‍റെ മാത്രം ലോകത്തേക്ക് പോകണ്ടേ..? ഞാന്‍ : ഉം... പോകണം... മഴ... എന്‍റെ സ്വപ്‌നങ്ങള്‍...? എനിക്ക് സ്വപ്‌നങ്ങള്‍ കാണണം...? നിഴല്‍ : ഉം... വാ, എന്റെ കൂടെ... ഏകാന്തതയുടെ ഉൾച്ചുഴികളിൽ പെട്ടുഴലുന്ന നിന്റെ സ്വപ്നങ്ങളെ തേടി നമുക്ക് പോകാം... ഞാൻ : മഴക്കാലം കഴിയട്ടെ, അതുവരെ എന്റെ ഓർമ്മകളും സ്വപ്നങ്ങളും ഇവിടെ ഈ മഴയ്ക്കൊപ്പം പെയ്തിറങ്ങട്ടെ... നിഴല്‍ : ഈ രാത്രിയിൽ ഇത്രയേറെ നിലാവുള്ള ഈ രാത്രിയിൽ,... ഇതല്ലേ ആ നിമിഷം... (ജനലഴികളിൽ പറ്റിപ്പിടിച്ച മഴത്തുള്ളികളിൽ പ്രതിഫലിക്കുന്ന പൂർണ്ണചന്ദ്രന്റെ ഭംഗിയെ നോക്കി ഞാൻ പറഞ്ഞു, ) ഞാൻ : നിങ്ങളായിരുന്നോ എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചത്,...? നിഴല്‍ : ഹ ഹ ഹ... നീ നിന്റെ ഓർമ്മകളെ പൂർണ്ണമായും മറന്നു തുടങ്ങിയോ...? ഞാൻ : നിങ്ങളല്ലേ എന്നെ മറക്കാൻ പഠിപ്പിച്ചത്...? മറവി ഒരനുഗ്രഹമാണെന്നും പറഞ്ഞിരുന്നില്ലേ... നിഴല്‍ : ( എന്‍റെ തോളിൽ കൈവച്ചു കൊണ്ട് ) നീ മരിക്കാതിരിക്കാനാണ് അന്നു ഞാൻ നിന്നെ സ്വപ്നം കാണാനും മറക്കാനും എല്ലാം പഠിപ്പിച്ചത്. നിനക്കറിയില്ലേ, അന്നൊരു മഴയുള്ള ദിവസം ഓർമ്മയില്ലേ... നീയന്ന് ഒരുപാടു കരഞ്ഞു, മഴത്തുള്ളികൾ നിന്റെ കണ്ണീർ മുത്തുകളെ എതിരേറ്റത് എത്ര സ്നേഹത്തോടെയാണ്,... മരണം അനിവാര്യമാണ്, മധുരമായ പ്രതികാരമായും, മടി പിടിച്ച അലസ മനോഭാവത്തോടും മരണമെത്താം. രാത്രിയെന്നില്ല, പകലെന്നില്ല... ഇഷ്ട്ടമുള്ളവരുടേയൊക്കെ അടുത്തേക്ക് അവൻ വിരുന്നു വരും,... തിരികെ പോകുമ്പോൾ കൂട്ടിന് ആ ഇഷ്ട്ടപ്പെട്ടവരും ഉണ്ടാകും... ഞാൻ : എന്നെ,... (കുറച്ച് സമയത്തെ മൗനത്തിന് ശേഷം ) എന്നെ ഇഷ്ട്ടമായിരിക്കില്ലേ,...? നിഴല്‍ : നിന്നെയും ഇഷ്ട്ടമാണ്... അതല്ലേ ഞാൻ നിനക്ക് ഏറ്റവും പ്രിയമുള്ള ഈ മഴയുള്ള രാത്രിയിൽ നിന്നെ കാണാൻ വന്നത്... ഞാൻ : അപ്പോ, ഇന്ന് ഞാൻ മരിയ്ക്കുമോ...? നിഴല്‍ : നിന്‍റെ ആഗ്രഹം അതല്ലേ... ഞാൻ : അതെ, എനിയ്ക്ക് ഇന്ന് മരിയ്ക്കാം, " ഞാൻ ഇന്ന് മരിക്കും" ....  ( മഴയുടെ ചടുലതാളം കുറഞ്ഞു കുറഞ്ഞു വരുന്നു... പാതി വിടർന്ന കണ്ണുകളോടെ ഞാൻ മഴനിലാവിനെ നോക്കി നിന്നു... നിശബ്ദമായ കുറച്ച് സമയത്തിന് ശേഷം )  അപ്പോ, എന്‍റെ സ്വപ്നങ്ങൾ,... എന്‍റെ ഓർമ്മകൾ... ? ഞാനെന്തു ചെയ്യും എന്‍റെ സ്വപ്നങ്ങളും ഓർമ്മകളും എനിക്ക് നഷ്ട്ടമാവില്ലേ, ഞാൻ... ഞാൻ മരിച്ചാൽ...?
നിഴല്‍ : നിന്‍റെ സ്വപ്നങ്ങളും ഓർമ്മളും ഞാൻ കാത്തു വയ്ക്കാം... ഞാൻ : എന്തിന്...? എനിക്ക് നിന്റെ മുഖം കാണണം... ഇരുട്ടാണിവിടെ നിറയെ... ( നിലാവിന്‍റെ നേർത്ത വെള്ളി നൂലിഴകൾ പതിക്കുന്ന മുറിയുടെ ഒരു ഭാഗത്തേക് അല്പമൊന്ന് മാറി ആ നിഴൽ നിന്നു. ) നിഴല്‍ : നിനക്ക് നിന്നെ തന്നെ തിരിച്ചറിയാതായോ... മരണത്തിന്‍റെ അവസാന നിമിത്തങ്ങൾ നിന്നെ ബാധിച്ചു തുടങ്ങി...? നിന്‍റെ ശബ്ദം തന്നെ നീ മറന്നു. നീ ഇനി എന്‍റെ കൂടെ വന്നേ കഴിയു,... ( ഭീതിജനകമായ ഇടിമിന്നലിൽ ഞെട്ടലോടെ ഞാൻ ആ രൂപത്തെ നോക്കി) ഞാൻ : അന്ന് ആ മഴയുള്ള ദിവസം... അന്നാണ് ഞാനെന്‍റെ ഇഷ്ട്ടം അറിയുന്നത്, നീയല്ലേ എന്നെ തടഞ്ഞത്... മരിക്കാനായിരുന്നു അന്നെനിക്കിഷ്ട്ടം, നീ... നീയാണ് എന്നെ തടഞ്ഞത്, എന്നിട്ട്, ഇപ്പോൾ... വേണ്ട, എനിക്കിനി മരിക്കണ്ട, എനിക്ക് ജീവിക്കണം... പോകു ഇവിടുന്ന്. നിഴല്‍ : നീയെന്താ എന്നെ കണ്ട് പേടിച്ചോ...? ഞാൻ : എനിക്ക് പേടിയാണ്,... നിഴല്‍ : എന്തിന്...? ഞാൻ : മരിക്കാൻ നിഴല്‍ : ഹ ഹ ഹ... നീ പേടിക്കണ്ട, ഈ മഴക്കൊപ്പം നീയും പെയ്തൊഴിയും... മറവിയുടെ അഗാധതയിലേക്ക്... നിന്‍റെ നിന്‍റെ മാത്രമായ സ്വപ്ന ലോകത്തേക്ക്‌,... ഞാൻ : വേണ്ട,.. നീ പോയ്ക്കോളു,... എനിക്ക് മരിക്കണ്ട... നിഴല്‍ : അതെങ്ങിനെ സാധിക്കും, ഇന്ന് വെളുക്കുന്നത് വരേയേ നിന്‍റെ സ്വപ്നങ്ങളുള്ളു... നിന്‍റെ ഓർമ്മകളുള്ളു... ഞാൻ നിന്നെ കൂട്ടാതെ എങ്ങനെ പോകും...? ഞാൻ : മരണത്തെ എനിക്കിഷ്ട്ടമാണ്, പക്ഷെ എന്‍റെ സ്വപ്നങ്ങൾ, എന്‍റെ ഓർമ്മകൾ, എന്‍റെ കുടുംബം, എന്‍റെ കൂട്ടുകാർ,... എനിക്ക് മരിക്കണ്ട... നീയാരാണ്..? ഈ മഴ, രാത്രി, നിലാവ്, നിറയെ ഏകാന്തത എനിക്കിത് മതി... ഇവിടെയാണ് എന്‍റെ സ്വപ്നങ്ങളും ഒർമ്മകളും... ഇവിടെയാണ് എന്‍റെ ലോകം... മരിക്കുന്നത് ഓർക്കുമ്പോൾ എനിക്ക്‌ പേടി തോന്നുന്നു, മരിച്ചു കഴിഞ്ഞാൽ പിന്നെ ഞാൻ എവിടെയാകും...? ഇല്ല, എനിക്ക് മരിക്കണ്ട... ( വേച്ചു വേച്ചു വന്ന ഒരു ഗസൽ രാഗം എവിടെയോ വന്നു തട്ടി... നിത്യതയുടെ പരിപാവനമായ പ്രണയത്തിന്റെ കൊടും വരൾച്ചയിൽ തെളിനീരെന്ന പോലെ എന്നിലേക്ക് ആഴ്ന്നിറങ്ങിയ അവളുടെ ചോദ്യം കേട്ട് പകച്ചു നിന്നു ഒരു നിമിഷം ഞാൻ... "ഒരു മഴക്കാലത്ത് എന്നിലേക്ക് വന്ന നീ ഈ പെരുമഴയിൽ സ്വപ്നങ്ങളും ഓർമ്മകളും എല്ലാം ഉപേക്ഷിച്ച് പോകൂ,... നിന്‍റെ ഓർമ്മകളെ എനിക്ക് സമ്മാനിക്കു,"... ) നിഴല്‍ : എന്തു തീരുമാനിച്ചു,... ഞാൻ : ഉറങ്ങണം,... (പുറത്ത് മഴ തോർന്നിരുന്നു, പെട്ടന്ന് ആ നിഴൽ എന്നിലേക്ക് ഒട്ടിച്ചേർന്നു. മുറിയാകെ മരണത്തിന്‍റെ ചന്ദനഗന്ധം പരന്നു, ഞാവൽ മരചോട്ടിൽ ഞങ്ങളെ കാത്ത് നിറയെ ഞാവൽ പഴങ്ങൾ വീണു കിടക്കുന്നുണ്ടാകും, അതിരാവിലെ തന്നെ പോയില്ലെങ്കിൽ അവർ എല്ലാം കൊണ്ടു പോകും... ) (ഡാ... പറമ്പില് വെള്ളം കയറിട്ടുണ്ട്, തോർത്തെടുത്ത് വാ, മീൻ പിടിക്കാം... തോർത്തുമെടുത്ത് നേരെ ചെന്ന് തോട്ടിലേക്ക് ചാടി,... കട്ടിലിന്‍റെ അടുത്ത് വെളളം കുപ്പി വച്ചിരുന്നു അത് തുറന്നു വെള്ളം പുറത്തു പോയി... വീണത് ആരും അറിഞ്ഞില്ല എന്നു കരുതി വീണ്ടും പുതുപ്പെടുത്ത് മൂടിപ്പുതച്ച് കിടന്നതും മുറിയിൽ ലൈറ്റ് ഓൺ ആയതും ഒരുമിച്ച്... എന്തു പറ്റീടാ... ഏയ് കട്ടിലിന്ന് വീഴാൻ പോയതാ... ഹ ഹ... ഒക്കെ, ( വീണ്ടും ഇരുട്ടടഞ്ഞ മുറിയിലേക്ക് അരിച്ചിറങ്ങിയ നീല വെളിച്ചത്തിൽ ഒരു കറുത്ത നിഴൽ ഒളിച്ചു നിൽക്കുന്നതറിയാതെ പാതിയിൽ മുറിഞ്ഞു പോയ സ്വപ്നം കൂട്ടി ചേർക്കാൻ ശ്രമിച്ച് സുഖമായി കിടന്നുറങ്ങി... എപ്പോഴോ എനിക്ക് സമ്മാനിച്ച മൂകതയെ കീറി മുറിച്ച് ആ ഗസൽ അപ്പോഴും കേൾക്കുന്നുണ്ടായിരുന്നു...)

amaldevpd@gmail.com

2015, ജൂലൈ 14, ചൊവ്വാഴ്ച

പഠിക്കാനവര്‍ക്ക് പുസ്തകങ്ങളില്ല.

സംസ്കാര ശൂന്യന്മാരായ ഒരു കൂട്ടം ചെന്നായകള്‍ കടിച്ചു കീറിയെറിഞ്ഞ പുസ്തകതാളുകള്‍ പെറുക്കിയെടുക്കുന്ന ഇ കുഞ്ഞുങ്ങള്‍ നിങ്ങളോട് ചോദിക്കുക തന്നെ ചെയ്യും...
സ്വയം കഴുതകളാകാന്‍ കേരളജനത വിദ്യാഭ്യാസ ശൂന്യന്മാരെ തെരഞ്ഞെടുപ്പില്‍ വോട്ടു നല്‍കി പിന്നെയും പിന്നെയും ജയിപ്പിച്ചു. വിഡ്ഢികള്‍.....
നീതി നിഷേധികള്‍....
ഈ  കുഞ്ഞുങ്ങളെന്തു  പിഴച്ചു, പഠിക്കാനവര്‍ക്ക് പുസ്തകങ്ങളില്ല. ഉള്ളത് കഴുതകളെ, നിങ്ങളിതാ സ്വയം വിജയഭാവം കൊണ്ട് വലിച്ചെറിഞ്ഞിരിക്കുന്നു...
അനുഭവിക്കും....

http://www.facebook.com/amaldevpd
www.mizhipakarppukal.blogspot.in
amaldevpd@gmail.com



2015, ജൂലൈ 12, ഞായറാഴ്‌ച

കാലമൊരജ്ഞാതം,...

കാലമൊരജ്ഞാത
രേഖപോലെൻ മുൻപിൽ
നീട്ടി വരച്ചൊരാ,
ജീവിത ബിന്ദുവിൽ
നീളും ഭയപ്പാടിലിടറുന്ന ജീവിതം
നീളെപ്പിളർക്കുന്നു
മുറിയുന്നു സ്വപ്നങ്ങൾ...
ഇവിടെ പെയ്താർക്കുന്ന
മഴയിലും ഓർമ്മപോൽ
മറയില്ലാതെ ചോരുന്നു
മനസ്സിന്റെ നന്മകൾ,...

http://www.facebook.com/amaldevpd

www.mizhipakarppukal.blog.blogspot.in
Amaldevpd@gmail.com

2015, ജൂൺ 22, തിങ്കളാഴ്‌ച

ഭ്രാന്തൻ

പിച്ചിചീന്താൻ എനിക്ക്
നഖമുനകളില്ല,
കടിച്ചു പറിയ്ക്കാൻ
കൂർത്ത പല്ലുകളില്ല
നിനക്ക് വരാം
എന്റെ അരികിലേക്ക്,
ഞാനൊരു പാവം
ഭ്രാന്തൻ,...
എന്റെ കണ്ണുകളിൽ
നിന്നോട്ടുള്ള സ്നേഹം മാത്രം,
എന്റെ കൈകൾ
നിന്നെ താലോലിക്കും...
നീയെനിക്ക് മകളാണ്
നീയെനിക്ക് സഹോദരിയാണ്
നീയെനിക്ക് ഭാര്യയാണ്
നീയെനിക്ക് അമ്മയാണ്
നീയെനിക്ക്,....
നീയെനിക്ക് ഒരു പെണ്ണാണ്...
നിന്നെ ഞാൻ അറിയണം
അതാണ് ദൈവവചനം
നീയെന്നെയും അറിയണം
അതാണ് ദൈവ വചനം...
നീയെന്നെ വെറുക്കരുതേ,
ഞാനൊരു ഭ്രാന്തൻ...

Amaldevpd@gmail.com

2015, മേയ് 15, വെള്ളിയാഴ്‌ച

തൃശ്ശൂര്‍ പൂരം 2105

Thrissur Pooram 2015, തൃശ്ശൂര്‍ പൂരം 2105
കാണുക ഷെയര്‍ ചെയ്യുക...
watch & share...
www.mizhipakarppukal.blogspot.in
http://www.facebook.com/amaldevpd
Google.com/+Amaldevpd
https://twitter.com/amaldevpd1

പട്ടം പോലെ...

പൊട്ടിയ നൂലിന്‍റെ-
യറ്റത്ത് കെട്ടിയ
പട്ടമായിന്നെന്‍റെ
സ്വപ്നങ്ങളൊരുവേള,
അറ്റമില്ലാത്തൊരാ-
മോഹക്കടലിന്‍റെ
ആഴങ്ങളറിയാതെ
പറന്നെത്തി നില്‍ക്കുന്നു.
ഉറ്റവര്‍ ഉടയവര്‍
ഉടയാട ചുറ്റിയ
നാട്ടരങ്ങിന്‍ കളി
ചാമരം ചാര്‍ത്തിയ
പൊയ്മുഖമത്രെയും
അരങ്ങത്ത് വാഴുന്ന
കോലങ്ങളൊക്കെയും
കളിയാടി നില്‍ക്കവേ,
തേടുന്നു പോട്ടിയകന്നൊരാ
വേരുകള്‍ക്കിടയിലേ-
ക്കിന്നൊരുസൂര്യന്‍റെ
ഉഗ്രതാപമേറ്റായിരം
ജന്മങ്ങളായ്
തപം ചെയ്യുമോരോ,
മണ്‍തരി കൂടിലും
നിറഞ്ഞാര്‍ദ്രമായ്
തളിരിടും നവയുഗ
പിറവിതന്‍ ശീലുകള്‍...
ലക്ഷ്യമില്ലാതോരോ
നിഴലിന്‍റെ ചുറ്റിലും
വട്ടമായ് ചേരുന്ന
മൗനങ്ങള്‍ പോലവേ,
പെട്ടുപോകുന്നിതാ
സ്വപ്നങ്ങളൊക്കെയും
ചുട്ടെരിക്കുന്ന
നീറുന്ന നോവുകള്‍...
സത്യമായ് ചൊല്ലിയ
പാഠങ്ങളൊക്കെയും
നിത്യമാം നോവിന്‍റെ
ആഴങ്ങളില്‍ ചെന്നു,
പൊട്ടിയപട്ടമായ്
പാറുന്നു നിത്യവും...


(അമല്‍ദേവ് .പി.ഡി) പട്ടം പോലെ...
http://www.facebook.com/amaldevpd
http://www.facebook.com//amaldevpdmizhipakarppukal
www.mizhipakarppukal.blogspot.in
amaldevpd@gmail.com
http://www.facebook.com/blankpage.entekavithakal
https://twitter.com/amaldevpd1


2015, മേയ് 3, ഞായറാഴ്‌ച

ശ്രീ കൂടല്‍മാണിക്യം സംഗമേശ്വരൻ‍ ക്ഷേത്രം ഉത്സവം...

വീണ്ടുമൊരു ഉത്സവക്കാലം...
നാടിനും നാട്ടുകാര്‍ക്കും സര്‍വ്വൈശ്വര്യങ്ങളുമേകുന്ന സംഗമേശ്വര ഭഗവാന്‍റെ തിരുവുത്സവം...


കൂടല്‍മാണിക്യം ക്ഷേത്രം വിവരണം
കടപ്പാട് - വിക്കിപീഡിയ



ഭരതന്റെ ‍ (സംഗമേശ്വരൻ‍) പ്രതിഷ്ഠയുള്ള ഇന്ത്യയിലെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് കൂടൽമാണിക്യം ക്ഷേത്രം. സുന്ദരമായ ഈ പുരാതനക്ഷേത്രം സ്ഥിതിചെയ്യുന്നത് കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിലാണ്. പുരാതനകാലത്ത് ഇത് ഒരു ജൈനക്ഷേത്രമായിരുന്നു എന്ന് കരുതപ്പെടുന്നു. [1]ക്ഷേത്രത്തിനുള്ളിൽ ഉപദേവതാപ്രതിഷ്ഠ ഇല്ലാതെ മുഖ്യപ്രതിഷ്ഠ മാത്രമേ ഉള്ളൂ എന്നത് ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ക്ഷേത്രത്തിനുള്ളിൽ മറ്റു മഹാക്ഷേത്രങ്ങളെ പോലെ കൂത്തമ്പലമുണ്ട്.

ഈ ക്ഷേത്രത്തിൻറെ ‘മാണിക്യം’ എന്ന വിശേഷണം ജൈനരിൽ നിന്നോ ശിവനിൽ നിന്നോ വന്നതായിരിക്കാം.[2] ജൈനസംന്യാസിമാരെ മാണിക്കൻ എന്ന സംജ്ഞ ചേർത്ത് വിളിച്ചിരുന്നു. [3] കൂടൽ എന്നത് പണ്ട് കാലത്ത് രണ്ടു നദികൾ സംഗമിച്ചിരുന്നിടമായതിനാൽ വന്നതാകാം എന്നും കരുതുന്നു. കൂടക്കല്ലിന്റെ ലോപമാണ്‌ എന്നും ഒരഭിപ്രായമുണ്ട്. അക്കാലത്ത് ജൈന സന്യാസിമാർ കൂടിച്ചേർന്നിരുന്ന സംഗമസ്ഥാനമായതിനാലാണ്‌ എന്നും അതല്ല ബുദ്ധമതവും ജൈനമതവും ഒത്ത് ചേർന്നിരുന്ന സ്ഥലമായതിനാലാണ്‌ കൂടൽ എന്നും വിഭിന്ന അഭിപ്രായങ്ങൾ ഉണ്ട്. [4]

മഹാവിഷ്ണുവിന്റെ അംശാവതാരവും ശ്രീരാമന്റെ സഹോദരനുമായ ഭരതനാണ്‌ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഇവിടെ ഉപദേവതകളില്ല. വിഗ്രഹത്തിന് ഏകദേശം ഒരാൾ പൊക്കമുണ്ട്‌. ചതുർബാഹുവാണ്‌. കോദണ്ഡവും അഭയമുദ്രയും ചക്രവും ശംഖും ധരിച്ചിരിക്കുന്നു. കിരീടവും കുറച്ച്‌ ആഭരണങ്ങളും ധരിച്ച്‌ കനത്തിൽ വലിയൊരു പുഷ്പമാല ചാർത്തിയിരിക്കുന്നു. അത്‌ കിരീടത്തിന്റെ മുകളിലൂടെ രണ്ട്‌ വശത്തേക്കുമായി പാദം വരെ നീണ്ടുകിടക്കുന്നു. കിഴക്കോട്ടാണ് ദർശനം. ക്ഷേത്രത്തിൽ ഉപദേവതകളില്ല. തിടപ്പള്ളിയിൽ ഹനുമാനും, വാതിൽ മാടത്തിൽ തെക്കും വടക്കും ദുർഗ്ഗയും ഭദ്രകാളിയും ഉണ്ടെന്നാണ്‌ സങ്കല്പം.
നാലമ്പലവും ബലിക്കൽപ്പുരയും രണ്ട്‌ നിലയിലുള്ള വൃത്താകാരത്തിലുള്ള ശ്രീകോവിലും മണ്ഡപവുമെല്ലാം സാമാന്യം വലുതാണ്‌. ശ്രീകോവിലിന്റെ ഭിത്തികളില്‌ ധാരാളം കലാചാതുരിയോടെയുള്ള ശില്പങ്ങളുമുണ്ട്‌. ശീവേലിപ്പന്തൽ വളരെ വലുതാണ്. ബലിക്കൽപ്പുരയും വലിയമ്പലവും എല്ലാം ചെമ്പുമേഞ്ഞവയാണ്‌.






മേടമാസത്തിൽ ഉത്രം നാളിൽ കൊടികയറി,തിരുവോണം നാളിൽ ആറാട്ടായി ആകെ പതിനൊന്ന് ദിവസമാണ് ഇവിടത്തെ ഉത്സവം. കൊടി കയറുന്നതിനു മൂന്ന് ദിവസം മുമ്പെ “ശുദ്ധി” തുടങ്ങും. കൊടിപുറത്തു വിളക്ക് മുതൽക്കാണ്‌ കാഴ്ച്ച തുടങ്ങുക. നെറ്റിപ്പട്ടം അണിഞ്ഞ പതിനേഴ് ആനകൾ ക്ഷേത്രോത്സവത്തിന് ഉണ്ടാവാറുണ്ട്.
തൃശ്ശൂർ പൂരത്തിന്റെ പിറ്റേ ദിവസമാണ്‌ ഇവിടെ ഉത്സവം തുടങ്ങുക. ഉത്രം നാളിൽ കൊടികയറി കഴിഞ്ഞാൽ കൂത്തമ്പലത്തിൽ കൂടിയാട്ടത്തിലെ ഒരു ചെറിയ ഭാഗം അരങ്ങേറികൊണ്ട് കലോത്സവത്തിന്റെ നാന്ദി കുറിക്കുന്നു. കൊടിയേറ്റത്തിൻറെ പിറ്റേന്ന് കൊടിപുറത്ത് വിളക്ക്. ഈ ചടങ്ങിലൂടെയാണ്‌ ഭഗവാൻ ആദ്യമായി നാലമ്പലത്തിൽ നിന്നും ക്ഷേത്രങ്കണത്തിലേക്ക് എഴുന്നുള്ളുന്നത്. പിറ്റേന്ന് മുതൽ പള്ളിവേട്ടയുടെ തലെന്നാൾ വരെ ,‘വിളക്കിനെഴുന്നള്ളത്ത് ‘എന്ന ചടങ്ങുണ്ട്. ‘വലിയ വിളക്ക് ‘എന്നാണ് ഏറ്റവും ഒടുവിലത്തെ വിളക്കിനു പറയുന്ന പേർ. കൊടിപുറത്തു വിളക്കിന്റെ പിറ്റേന്ന് രാവിലെ മുതൽ പള്ളിവേട്ട നാൾ പകൽ വരെ ദിവസവും ശ്രീബലിയെഴുന്നെള്ളിപ്പുണ്ട്. ശ്രീബലിക്കും വിളക്കിനും 17 ആനയും പഞ്ചാരിമേളവും അകമ്പടി സേവിക്കും.
 courtesy - wikipedia

ചാലക്കുടി, കൂടപ്പുഴയിലെ ആറാട്ടുകടവ്
രാവിലെയും രാത്രിയും 9 മണിമുതൽ ഏകദേശം 3 മണിക്കൂറോളം ഈ എഴുന്നള്ളിപ്പ് ഉണ്ടായിരിക്കും. പള്ളിവേട്ടദിവസം രാത്രി 9 മണിയോടെ ക്ഷേത്രത്തിൽ നിന്നും ഒരു കിലോമീറ്റർ കിഴക്കുഭാഗത്തുള്ള ആൽത്തറയിലാണ്‌ പള്ളിവേട്ട നടക്കുന്നത്. ആദ്യം ഒരു ആന കഴുത്തിലെ മണിപോലും കിലുങ്ങി ശബ്ദമുണ്ടാക്കാതെ ആൽത്തറയിലെത്തുന്നു. ചടങ്ങ് കഴിഞ്ഞാൽ അഞ്ച് ആനയുമായി പഞ്ചവാദ്യത്തോടെ തിരിച്ചെഴുന്നള്ളത്ത്. കുട്ടങ്കുളത്തിനു സമീപം എത്തിയാൽ വെടിക്കെട്ടും തുടർന്ന് പാണ്ടിമേളവും ഉണ്ടായിരിക്കും. പിറ്റേന്ന് പൂജകഴിഞ്ഞ് ശ്രീഭൂതബലി കഴിഞ്ഞ് മൂന്ന് ആനയുടെ അകമ്പടിയോടെ ആറാട്ടിനു യാത്രയാകുന്നു. ആറാട്ട് ചാലക്കുടിയിലെ കൂടപ്പൂഴയിലോ രാപ്പാളോ ആയിരിക്കും നടത്തുക. രാത്രി 9 മണിയോടെ ക്ഷേത്രത്തിൽ എത്തി പ്രദക്ഷിണം പൂർത്തിയാക്കി അകത്തേയ്ക്ക് എഴുന്നുള്ളിക്കുന്നു. കൊടിയിറക്കിനു മുമ്പായി കൊടൊക്കൽ നെല്പറ നിറയ്ക്കുന്നത് കാലങ്ങളായി നടത്തിവരുന്ന ഒരു വഴിപാടാണ്‌.
വിളക്കിനെഴുന്നള്ളത്ത്

ഉത്സവസമയത്ത് 24 മണിക്കൂറും ക്ഷേത്രത്തിൽ വിവിധ പരിപാടികൾ ഉണ്ടായിരിക്കും. രാവിലെ ശീവേലി കഴിഞ്ഞാൽ കിഴക്കെ നടപുരയിൽ ഓട്ടൻ തുള്ളൽ അവതരിപ്പിക്കാറുണ്ട്. 3 മണിമുതൽ പ്രത്യേക പന്തലിൽ കലാപരിപാടികൾ ആരംഭിക്കും. സന്ധ്യയ്ക്ക് നടപ്പുരയിൽ സന്ധ്യാവേലകൾ ആരംഭിക്കും. കൂത്തമ്പലത്തിൽ ചാക്യാർകൂത്തും പടിഞ്ഞാറേ നടപുരയിൽ കുറത്തിയാട്ടം, പാഠകം എന്നിവയും ഉണ്ടാകും. വിളക്ക് കഴിഞ്ഞാൽ പുലരും വരെ കഥകളിയുണ്ട്. രാവിലേയും വൈകിട്ടും പുറത്തേക്ക് എഴുന്നുള്ളിക്കുന്നതിനു മുമ്പായി ‘മാതൃക്കൽ തൊഴൽ‘ എന്ന ഒരു പ്രത്യേക ചടങ്ങുണ്ട്. വലിയവിളക്ക് ദിവസം രാത്രി വിളക്ക് കഴിഞ്ഞാൽ ‘ശ്രീരാമപട്ടാഭിഷേകം‘ കഥകളി അറങ്ങേറുന്നു. ഇരിങ്ങാലക്കുടക്കാർ ആവേശപൂർവ്വം കാത്തിരിക്കുന്ന ദിനങ്ങളാൺ ഉത്സവനാളുകൾ.




amaldevpd@gmail.com
http://www.facebook.com/amaldevpd
www.mizhipakarppukal.blogspot.in
http://www.facebook.com/blankpage.entekavithakal


2015, ഏപ്രിൽ 14, ചൊവ്വാഴ്ച

കണ്ണനെ കണികാണുന്ന കുഞ്ഞു വാവ...


"..കണികാണും നേരം
കമല നേത്രന്‍റെ
നിറമേഴും മഞ്ഞ
തുകിൽ ചാർത്തി.
കനക കിങ്ങിണി
വളകൾ മോതിരം
അണിഞ്ഞു കാണേണം
ഭഗവാനെ...

മലർമതിൻ കാന്തൻ
വാസുദേവാത്മജൻ
പുലർകാലേ പാടി കുഴലൂതി.
ചിലു ചിലേ എന്നു
കിലുങ്ങും കാഞ്ചന
ചിലമ്പിട്ടോടിവാ കണികാണാൻ."

"കുഞ്ഞു കണ്‍ തുറന്നവൻ കണ്ണനെ കണ്ടു,
കുഞ്ഞു കളികളും പിണക്കവും
ഇണക്കവുമൊക്കെയായി
കണ്ണനൊപ്പം ചിരിതൂകിയവനും.
കുഞ്ഞു കൈകളിൽ
ആദ്യമായ് വാങ്ങിയ
നന്മയേറുന്ന വിഷുകൈനീട്ടവുമായി,
കുഞ്ഞു മിഴികൾ
ചിരിതൂകി നിന്നു..."

 കണ്ണനെ കണികാണുന്ന കുഞ്ഞു വാവ...!


"...നന്മയുടെ നറുപുഞ്ചിരിയുമായി ഐശ്വര്യത്തിന്‍റെയും  സ്നേഹത്തിന്‍റെയും
കാർഷിക സമൃതിയുടെയും പുതിയ ലോകത്തേക്ക്  ഞങ്ങളുടെ കുഞ്ഞു വാവ കണ്ണു തുറന്നു, അച്ചാച്ചന്‍റെ  കയ്യിലിരുന്നവന്‍  കണ്ണനെ കണികണ്ടുണർന്നു. വാവയ്ക്ക് ഞങ്ങളുടെ ഒരായിരം നന്മ നിറഞ്ഞ വിഷുദിനാശംസകൾ നേരുന്നു..."


2015, ഏപ്രിൽ 9, വ്യാഴാഴ്‌ച

റേപ്പിസ്റ്റ്...



ആദ്യമൊന്നു മടക്കി
പിന്നെ ഒടിച്ചു,
പിടഞ്ഞും ഞെരങ്ങിയും
അവളൊച്ച വച്ചു...
വികൃതമായ വാക്കുകൾ
അവൾക്കു മേലെ
തെറിയഭിഷേകം നടത്തി,
ഉടച്ചു വാർക്കാൻ
പഴയ സ്വപ്നങ്ങളും
ഓർമ്മകളും മാത്രം...
അക്ഷരപ്പെരുമഴയുടെ
തലയുറച്ച തറവാട്ടു പെരുമയിൽ
അഭിലാഷത്തോടെ
അവളുരുകിയുണർന്നു.
കുറുകെ കണ്ട നീർച്ചാലുകൾ
കവച്ചു വച്ചവൾ
വിധിയൊരുക്കിയ,
കറപുരണ്ട കൈകളെ
മാറോടണച്ചു.
കടിച്ചു കീറിയ സ്വപ്നങ്ങളെ,
കൂട്ടിച്ചേർക്കാൻ
ഉദിർന്നു വീണ
കണ്ണുനീർ തുള്ളികളുമായി
പിന്നെയും
അവളൊരുമ്പിട്ടിറങ്ങി.
മടിച്ചു നിൽക്കാതെ
ഞാനെന്റെ മിന്നൽ പിണറുകളെ
അവളിലേക്ക്‌ പായിച്ചു,
സ്വപ്നം വിതച്ചവൾ
വില്പ്പനക്കൊരുങ്ങി
ഉയർന്നു പൊങ്ങിയ
ഉഷ്ണകാറ്റിനെ
വകഞ്ഞു മാറ്റി,
ഊർന്നിറങ്ങിയ പ്രേമഭാവത്തെ
ആസ്വാതനത്തിന്റെ
അഭിലാഷത്തിന്റെ
നീർച്ചുഴിയിലേക്കെറിഞ്ഞു.
പടർന്നു പന്തലിച്ച
കനം വച്ച വാക്കുകൾ
വീശിയെറിഞ്ഞു ഞാൻ
ചിതലരിച്ചൊരോർമ്മകളെ
വീണ്ടും ചതച്ചരച്ചു.
ഉടഞ്ഞു വീണ
വാക്കുകൾക്കു മീതെ
തെളിഞ്ഞ വരികളിൽ
പടർന്ന പതിവുകൾ മറന്നു
ഞാനെന്റെ കവിതയെ പിന്നെയും മാനഭംഗപ്പെടുത്തി.


(കവിത - റേപ്പിസ്റ്റ്...
അമൽദേവ് .പി.ഡി)

www.mizhipakarppukal.blogspot.in
http://www.facebook.com/amaldevpd
http://www.facebook.com/blankpage.entekavithakal
Amaldevpd@gmail.com





2015, ഏപ്രിൽ 5, ഞായറാഴ്‌ച

അമ്മമധുരം...


മാനത്ത് വിരിഞ്ഞ
അമ്പിളിമാമനെ ചൂണ്ടി
പണ്ടമ്മപറഞ്ഞ
കഥകളിലെ പ്രിയമേറിയ
സ്മൃതിപദങ്ങളെ തൊട്ടുണര്‍ത്തി,
ഇന്നെന്‍റെയോര്‍മ്മകള്‍
മധുരം വിളമ്പുന്നു.

വേരറ്റുപോയ
സ്വപ്നങ്ങളെ തേടി
ആകാശഗോപുരങ്ങളും
സ്വര്‍ഗ്ഗകവാടങ്ങളും കടന്ന്
അനന്തമായ
ഏകാന്തതയുടെ ആഴങ്ങളിലേക്ക്
കാലിടറിയപ്പോള്‍...
നിതാന്തമായ
ജീവിതപരപ്പിലേയ്ക്കൊരു,
കൈതാങ്ങെന്നപോലെ
മധുരമേറിയ
വാക്കുകളാലെന്നെ -
പ്പുണര്‍ന്ന ജന്മം.

നോവുകലര്‍ന്ന
കണ്‍കോണുകളില്‍ നിന്നാര്‍ദ്ര--
മായുദിര്‍ന്ന ചുടുനീരു
തുടയ്ച്ചുകൊണ്ടെന്നും
പിടയുന്ന നെഞ്ചുമായ്
പകരുന്ന സാന്ത്വനം...

മഴവില്‍ ചിറകിലേറി
പറന്നുയരുമെന്‍റെ
ജീവനില്‍ തൊടുന്ന ലഹരിയായ്
മാറുമീ മറവിതന്‍
ചില്ലുകൂടൊന്നുടയ്ക്കുമീ--
മധുരമാ, മമ്മതന്‍ വാക്കുകള്‍...


അമ്മമധുരം...
(കവിത -    അമല്‍ദേവ് .പി .ഡി )

http://www.facebook.com/blankpage.entekavithakal
http://www.facebook.com/amaldevpd
www.mizhipakarppukal.blogspot.in
contact:-     amaldevpd@gmail.com


2015, ഏപ്രിൽ 4, ശനിയാഴ്‌ച

റമ്പൂട്ടാൻ

 

 photo courtesy :- google

   ''.. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് പതിവുപോലെ അച്ഛന്‍ ജോലി കഴിഞ്ഞു വീട്ടില്‍ വരുമ്പോള്‍ കൈയ്യില്‍ ഒരു സഞ്ചി നിറയെ അതുവരെ രുചിയറിഞ്ഞിട്ടില്ലാത്ത  റമ്പൂട്ടാൻ  കൊണ്ട് വന്നു. അന്നുവരെ കണ്ടിട്ടില്ലാത്ത ആ പഴം ഞങ്ങള്‍ ആവോളം കഴിച്ചു.  പിന്നെ, റമ്പൂട്ടാന്‍റെ കായ് മുറ്റത്ത്‌ കിടന്നു മുളപൊട്ടി വളര്‍ന്നുവരുമ്പോള്‍ ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു, അന്നു  കഴിച്ച റമ്പൂട്ടാന്‍ പഴത്തിന്‍റെ തൈ ആണ് വളരുന്നതെന്ന്.  വളര്‍ന്നു വലുതായി ആദ്യമായി റമ്പൂട്ടാന്‍ മരം പൂവിട്ടപ്പോള്‍ വളരെ കുറച്ചു  റമ്പൂട്ടാൻ  മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ നല്ല കായ്ഫലം തന്നുകൊണ്ട് റമ്പൂട്ടാന്‍ മരം ഞങ്ങളുടെ വീടിന്‍റെ മുറ്റത്ത് നിറഞ്ഞു നിന്നു..''

 photo by :- amaldevpd
    ''.. ഇന്ന് , വീണ്ടും  റമ്പൂട്ടാൻ മരം പൂവിട്ടിരിക്കുന്നു.  മെയ് - ജൂണ്‍ മാസത്തോടു കൂടി പാകമാകുന്ന റമ്പൂട്ടാൻ    വിപണിയില്‍ നല്ല  വിലയുള്ള പഴങ്ങളില്‍ ഒന്നാണ്.'' 
    
  കുറച്ചു വിവരണങ്ങൾ:
  കടപ്പാട്: വിക്കിപീഡിയ

     '' സമൃദ്ധമായ നാരുകളോടുകൂടി ചുവന്ന നിറത്തില്‍ കാണുന്ന റമ്പൂട്ടാന്‍ പഴങ്ങള്‍ സ്വാദിഷ്ട്ടവും പോഷകസമ്പുഷ്ട് വുമാണ്. ഏഴു വര്‍ഷം പാകമായ മരങ്ങളാണ് കൂടുതലും കായ്ച്ചുതുടങ്ങുന്നത്.  'പഴങ്ങളിലെ രാജകുമാരി' എന്നും 'ദേവതകളുടെ ഭക്ഷണം'  എന്നും വിശേഷിപ്പിക്കപെടുന്ന റമ്പൂട്ടാൻ  ഔഷധമായും  ഉപയോഗിക്കുന്നു.   ചുവപ്പ്, കടും മഞ്ഞ, മഞ്ഞ എന്നീ നിറങ്ങളിൽ റമ്പൂട്ടാന്‍ കാണപ്പെടുന്നു. പൂർണ്ണമായും ജൈവ രീതിയിൽ തന്നെ കൃഷി ചെയ്യാവുന്ന ഒരു ഫലവൃക്ഷം കൂടിയാണിത്. കേരളത്തിലും ഇത് നന്നായി വളരുകയും കായ്ഫലം തരുകയും ചെയ്യുന്നുണ്ട്.
      ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലത്താണ് സാധാരണ റമ്പൂട്ടാൻ പൂവിടുന്നത്.  പൂവിടുന്ന സമയങ്ങളിൽ വളപ്രയോഗവും ജലസേചനവും ഒഴിവാക്കേണ്ടതുമാണ്. ഇങ്ങനെ പുഷ്പിക്കുന്ന സസ്യങ്ങൾ പരാഗണം വഴി കായ് ആയ മാറി ഏകദേശം മേയ് - ജൂലൈ മാസത്തോടെ വിളവെടുപ്പിന് പാകമാകുന്നു.
      മലായ് ദ്വീപസമൂഹങ്ങൾ ജന്മദേശമായ ഈ ഫലത്തിന് രോമനിബിഡം എന്നർത്ഥം വരുന്ന റമ്പൂട്ട് എന്ന മലായ് വാക്കിൽ നിന്നാണ് പേര് ലഭിച്ചത്.

  photo by :- amaldevpd
  റമ്പൂട്ടാൻ
www.mizhipakarppukal.blogspot.in
http://www.facebook.com/amaldevpd
http://www.facebook.com/blankpage.entekavithakal
contact: amaldevpd@gmail.com
              amaldevpd@yahoo.in



   

2015, മാർച്ച് 21, ശനിയാഴ്‌ച

ആവര്‍ത്തനം

ആവര്‍ത്തനം


ആരും ഒന്നും അറിയുന്നില്ല
ആരും ഒന്നും അറിയാതിരിക്കുന്നില്ല,
ആവര്‍ത്തനങ്ങളില്‍
ആര്‍ഭാടപൂര്‍വ്വം
അഭിനയിച്ചു ജീവിക്കുന്നു
ഇവിടെ എല്ലാവരും...

വിശക്കുമ്പോള്‍ കൈനീട്ടുന്ന
വയറിനു മുന്‍പിലിരുന്ന്,
കവിത എഴുതി രസിക്കുന്ന
കൗമാര കുസൃതികള്‍...
വ്യര്‍ത്ഥമായ വാക്കുകളില്‍
തീര്‍ക്കുന്ന വരികള്‍
തികഞ്ഞ കാവ്യങ്ങളായി
വിശപ്പ്‌ മാറ്റുന്ന ദൈന്യത...

കണ്ണുനീര്‍ ചാലുകളായ്
ഒട്ടിച്ചേര്‍ന്ന ജീവിതത്തിന്‍റെ
കനം വച്ച നിഴലുകള്‍,
വിണ്ടുകീറിയ
സ്വപ്നസൗധങ്ങളില്‍
രാപാര്‍ക്കുന്ന ഓര്‍മ്മകളെ തേടി 
എന്തിനോ പറന്നകലുന്നു.

വരണ്ടുണങ്ങിയ
ചുണ്ടുകളില്‍ മുത്തമിട്ടു നീ,
എനിക്കേകിയ
പ്രണയാര്‍ദ്രനിമിഷങ്ങള്‍...
ഉടഞ്ഞു വീണ കനവുകളില്‍
എരിഞ്ഞമരുന്ന
കനലുകള്‍പോല്‍
ആവര്‍ത്തനവിവശരായ്
വീണ്ടുമെന്‍റെ നിഴലുകള്‍
നിരനിരയായ്...

എന്നിട്ടും,
ഞാനൊന്നുമറിയുന്നില്ല
ആവര്‍ത്തനങ്ങളില്‍
ആടിയുലഞ്ഞ്‌
വരികളില്‍ തീര്‍ത്ത
നിഴലുകള്‍ക്കൊപ്പം
ഞാനുമെന്‍റെ
ഓര്‍മ്മകളും, ഈ ജീവിതം
ഇവിടെ അഭിനയിച്ചു തീര്‍ക്കുന്നു.


ആവര്‍ത്തനം 
(അമല്‍ദേവ്.പി.ഡി)
www.mizhipakarppukal.blogspot.in
http://www.facebook.com/amaldevpd
http://www.facebook.com/blankpage.entekavithakal
amaldevpd@gmail.com








2015, മാർച്ച് 15, ഞായറാഴ്‌ച

ഒരു ജ്യാതി ബജറ്റിസ്റ്റാ...

ഒരു ജ്യാതി ബജറ്റിസ്റ്റാ...


     ര്‍ഷാവര്‍ഷം തൂക്കി നോക്കി അളവൊട്ടും ചോരാതെ ജനങ്ങളുടെ സന്തോഷത്തിനും കയ്യടിയ്ക്കും വോട്ടിനും വേണ്ടി കൃത്യതയോടെ വച്ചും വിളമ്പിയും കുറച്ചൊക്കെ സ്വ:കുടുംബ സുരക്ഷ്യ്ക്കുമായി നീക്കിയിരിപ്പോടെ നടത്തി വരുന്ന രാഷ്ട്രീയാചാരത്തിന്‍റെ കമനീയ മുഹൂര്‍ത്തം. അവതരണശൈലി കൊണ്ടും എണ്ണക്കൂടുതല്‍ കൊണ്ടും മികവുറ്റ കഴിവുകേടായി അവതാരകനേയും പിന്നണിയിലെ ഉപഗൃഹജീവികളെയും ജനം സ്വീകരിച്ചും സഹിച്ചും പോന്ന നല്ലൊരു നാടകം.
    നാടകത്തിനിടയ്ക്കു  നാടകം - സിനിമയ്ക്കകത്തെ സിനിമ എന്നൊക്കെ പറയുന്ന പോലെ ഇത്തവണത്തെ കൊഴുപ്പാര്‍ന്ന ബജറ്റ് അവതരണം കേരള പി എസ് സി യുടെ അടുത്ത പരീക്ഷയ്ക്കുള്ള ചോദ്യാവലിയില്‍ ഏറ്റവും കുറച്ചു സമയവും, നിരവധി സുന്ദരമായ എതിര്‍പ്പുകള്‍ക്കും ഏര്‍പ്പാടുകള്‍ക്കും, പ്രധാനമായി കേരളത്തനിമയുടെ പേര് ലോകമെങ്ങും വിളിച്ചോതുന്ന തരത്തില്‍ നിരവധി കലാരൂപങ്ങള്‍ക്ക് ജന്മം കൊടുത്തു കൊണ്ട് വെളുത്ത ഖദറിന്‍റെ ഉള്ളിലെ കറുത്ത കലാകാരനെയും കലാകാരിയേയും പുറത്തെടുത്ത അരങ്ങിന്‍റെ ഒത്ത നടുവില്‍, പാലം കുലുങ്ങിയാലും  കേളന്‍ കുലുങ്ങില്ല എന്ന  മട്ടില്‍ നെഞ്ചു വിരിച്ചു നിന്ന കാവല്‍ഭടന്മാരുടെ കയ്യൂക്കിന്‍റെ ബലത്തില്‍ വായിച്ചു എന്ന് വരുത്തിയ ബജറ്റ്, ഏതെന്ന ചോദ്യത്തിനുള്ള സ്ഥാനം സുപ്രധാനമാണ്...
    വികൃതമായ മുഖം മറച്ചു പിടിക്കാം, ചാനല്‍ ക്യാമറയെ അഭിമുഖീകരിക്കാതെയിരിക്കാം. പക്ഷെ, ഇതൊക്കെ ചെയ്താലും ചെയ്തില്ലെങ്കിലും പ്രസിദ്ധി എന്ന മഹത്തരമായ അനുഗ്രഹം ആവോളം വന്നു ചേരുന്ന പല രാജാക്കന്മാരുടെയും അവസ്ഥ അവസാന നാളുകളില്‍ കാണാന്‍ കഴിയും, തലയിലും അല്ല ദേഹമാസകലം മുണ്ടിട്ടു നടന്നാലും മറയില്ലാത്ത സത്യത്തിന്‍റെ മുന്‍പില്‍ ഇളിഭ്യരായി നില്‍ക്കുന്നത്. കടിയും പിടിയും അടിയുമൊക്കെയായി കിട്ടിയ അവസരം ചുളുവില്‍ ആരൊക്കെയോ ശരിക്കും ആഘോഷിച്ചോ അതോ അതൊക്കെ ഒരു അബദ്ധധാരണകള്‍ മാത്രമോ, അങ്ങനെ തന്നെ കരുതാം അല്ലെ...  പിന്നെയാണറിഞ്ഞത് നവമീഡിയ സംസ്കാരം പീഡിതര്‍ക്കെതിരല്ലെന്നും പീഡിതരോടനുകമ്പയുള്ളവരെന്നും, കിട്ടിയ അവസരത്തില്‍ ഏച്ചുകെട്ടിയ വാക്കുകളില്‍ പറഞ്ഞു ഫലിപ്പിച്ചു  കടിച്ചെന്നും പിടിച്ചെന്നും പിന്നെ ചിലര്‍ക്ക് ബോധക്ഷയവും[ ക്ഷയം ശരിയാകാം... ബോധം അതിപ്പൊ ശ്ശി ബുദ്ധിമുട്ടാണല്ലോ... കണ്ടതല്ലേ ണ്ടോ അങ്ങനെ വല്ലതും... ല്ല്യാ ല്ലേ... സാരല്ല്യ, കഷ്ട്ടം എന്നല്ലേ  ഇപ്പോള്‍ പറയാനാകു...
   ലയില്‍ കയ്‌വച്ചുകൊണ്ട് ജനങ്ങള്‍ കേട്ടത് അത്ര സുഖമുള്ള  ബജറ്റ്  ആയിരുന്നില്ല എന്നതാണ് സത്യം. നിത്യോപയോഗത്തില്‍ വന്നുചേരാത്ത പലതും പറഞ്ഞു കേട്ടു വില കുറച്ചിലും കൂടലും, ഒടുക്കം ഇടുത്തീ പോലെ വീട്ടമ്മമാരെയും ഗൃഹനാഥന്‍മാരെയും ഒരേപോലെ സങ്കടതീയില്‍ എറിഞ്ഞു കൊണ്ട് യുദ്ധസമാന്തരമായ കാഴ്ചകള്‍ക്കൊപ്പം കേട്ട  ബജറ്റ്  വാര്‍ത്തയില്‍ അത്രനേരത്തെ അടിയും ഇടിയും പുകയുമെല്ലാം അലിഞ്ഞുപോയി.  ബജറ്റ് തയ്യാറാക്കിയതിലൂടെ കടി തീര്‍ന്ന കറുത്ത മനസ്സുള്ളവര്‍ക്ക് സുഖസവാരിയ്ക്കും സുഖനിദ്രയ്ക്കുമൊക്കെയായി സര്‍ക്കാരേര്‍പ്പെടുത്തിയ കൊട്ടാരമുള്ളപ്പോള്‍ അതിനുള്ളിലിരുന്നു എഴുതി ഒപ്പിച്ച് ഒപ്പിട്ടു വയ്ക്കുന്ന കുറച്ചു തുണ്ട് പേപ്പറില്‍ ജനങ്ങളെ മറന്ന വാക്കുകളായി പോയതില്‍ എന്താണ് തെറ്റ് അല്ലെ.  എത്ര കൊണ്ടാലും കണ്ടാലും പഠിക്കില്ല എന്ന മട്ടില്‍ വെറുതെ കിടന്നു കുരയ്ക്കാന്‍ തയ്യാറായി സഭയ്ക്കകത്തും പുറത്തും ശിങ്കിടികള്‍.  അകത്തെ യുദ്ധം പൂര്‍വ്വാധികം ശക്തി സംഭരിച്ചു മുന്നേറുമ്പോഴാണ് പുറത്തു കീഴാളവംശജരുടെ പടയാളികള്‍ വടിയും കൊടിയും ഒക്കെയായി വന്നു നല്ല അലക്ക്  മേടിച്ചു കൂട്ടിയത്. ചുരുക്കം ചിലര്‍ക്ക് ആശ്യസിക്കാം തിരിച്ചും നല്ല അലക്ക് അലക്കീന്നു.  പൊതുമുതല്‍ കത്തിച്ചും പലതും പലവിധം നശിപ്പിച്ചും പുറത്തു നടന്ന മഹാഭാരത യുദ്ധം എന്തായാലും മാധ്യമങ്ങള്‍ക്ക് നല്ലൊരു വിരുന്നായി. നാഷ്ണല്‍ മീഡിയകള്‍ വരെ,  ചില അന്താരാഷ്ട്ര തത്വജ്ഞാനസംഹിതകള്‍ വളച്ചൊടിച്ചു തനി ലോക്കല്‍ ആയി ജനങ്ങളുടെ ഉള്ള സെന്‍സ് കളയുന്ന ചില തനി മലയാളം ചാനലുകളിലെ വിഷ്യല്‍സ് കോപ്പിയടിച്ചു ഇമ്മിണി ബല്ല്യ വാര്‍ത്തയാക്കിയത്, ഇവിടെ കോപ്പിയടിക്കപ്പെട്ട ആ ചാനലിനും അത് ഒരു മിനിട്ട് സ്റ്റോറി ആയതും വിധി. പിന്നെ ചര്‍ച്ചകളും അവലോകനവുമൊക്കെയായി ചാനലുകള്‍ തോറും ഓടി നടന്നു നല്ലൊരു ഫ്രൈമിനുള്ളിലൊതുങ്ങാനുള്ള അടങ്ങാത്ത ത്വരയുമായി ചീറിപ്പാഞ്ഞു കുട്ടി സഖാക്കളും ചില മുതിര്‍ന്ന ഖദര്‍ ധാരികളും, സ്വയം രാഷ്ട്രീയ നിരീക്ഷകരായി അവരോധിതരായവരും അനുകൂലിച്ചും പ്രതികൂലിച്ചും മുട്ടുന്യായങ്ങള്‍ നിരത്തി പിന്നെയും ജനങ്ങളുടെ കണ്ണുകളില്‍ സഹതാപതരംഗം സൃഷ്ട്ടിക്കുന്ന ഒത്തിരി നല്ല വര്‍ത്തമാനങ്ങളും ഒച്ചയിടലും. ഇതൊക്കെ കണ്ടു ഉറക്കം തൂങ്ങിയും  ചിലരൊക്കെ  തികച്ചും ഉന്മേഷവാന്മാരുമായും  നില്‍ക്കുന്ന പ്രേക്ഷകരില്‍ ചിലര്‍ക്കെങ്കിലും ഇതൊക്കെ വെറും വാര്‍ത്തയായി കാണാനും (വാര്‍ത്തയില്‍ കഴമ്പുണ്ടോ എന്നാ ചോദ്യം ) ഇത് കേരളമല്ലേ ഏമ്മാ... ഇവിടെ ഇതല്ല ഇതിനപ്പുറവും നടക്കുമെന്ന ആത്മഗതത്തോടെ തന്‍റെ ജോലി ചെയ്യാന്‍ കഴിയുന്നു എന്നത് സന്തോഷം.
    രെയും വേദനപ്പിക്കാനോ വിഷമിപ്പിക്കാനോ അല്ല, ഇനിയിപ്പോ അങ്ങനെയെങ്ങാനും തോന്നിയാല്‍ ക്ഷമിക്കണം എന്നൊന്നും പറയാനും കഴിയില്ല എന്നാ ഉറപ്പോടെ  ഒരു കാര്യം കൂടി പറയുന്നു. എല്‍ കെ ജി യിലും - യു കെ ജി യിലും പഠിക്കുന്ന കുട്ടികള്‍ ടീച്ചറുടെ അടുത്തും വീട്ടിലെത്തിയാല്‍ അമ്മയുടെ അടുത്തും ഇന്ന് എന്നെ അവള്‍ അല്ലെങ്കില്‍ അവന്‍ കടിച്ചു, മാന്തി, പിച്ചി, ചീത്ത പറഞ്ഞു എന്നൊക്കെ പറഞ്ഞ് നിലവിളിച്ച് വേദന കടിച്ചിറക്കുന്ന പിഞ്ചുകുട്ടികളെന്ന പോലെ, മീഡിയയ്ക്ക് മുന്‍പില്‍ വന്നു സാഹചര്യവശാല്‍ കൊച്ചു കുട്ടികളുടെ ബോധം പോലുമില്ലാത്ത ( ബോധം പലര്‍ക്കും മുന്‍പേ നഷ്ട്ടമായിരുന്നു) ഒരു  യുദ്ധസാരഥിയായി വാപിളര്‍ക്കുന്ന അവസ്ഥ.  ഇതൊക്കെ കേട്ടപ്പോള്‍ ചിലതൊക്കെ പീഡനം എന്നാക്കാം അല്ലെ തിരുമനസ്സേ... ആ, അതാകുമ്പോള്‍ ഒരു പഞ്ച് ഒക്കെ ഉണ്ടെന്നും.  വളച്ചൊടിക്കാന്‍ മിടുക്കരായി മാധ്യമഭീകരരും - വളച്ചൊടിക്കപ്പെടാന്‍ തയ്യാറായി രാഷ്ട്രീയഭീരുക്കളും.
   രു മാതിരി അല്‍ക്കുല്‍ത്ത് സ്വഭാവിസ്റ്റാ... ക്ടാവ് കടിച്ചു ഇഷ്ട്ടന്  നൊന്തു. ചാമ്പീത് പൊറത്ത് സ്റ്റാന്റ്   ആയ ഗഡികളും, നല്ല ചാമ്പ് കിട്ടീതും ഡാക്കള്‍ക്ക്‌ തന്നെ. പൊതിയഴിക്കാന്നു വിചാരിക്കണ്ടാട്ടാ മുണ്ടും മുറുക്കി ഇതിനിടയ്ക്ക് ചപ്പട റോളെറക്കി ഇമ്മടെ ആന്‍റപ്പേട്ടനും കളിക്കാന്‍ കൂടി. ആന്‍റപ്പേട്ടന്‍റെ ശുഷ്ക്കാന്തി കണ്ട് കോരിത്തരിച്ച ഞരമ്പ്‌ രോഗ്യോള് ഫ്രാന്‍സിസ് പുണ്ണ്യാളനേയും സാക്ഷാല്‍ പത്മനാഭനെയും അറിഞ്ഞു വിളിച്ച്ണ്ടാകും ല്ലേ... ന്തൂട്രാവെനെ വാള്‍പോസ്റ്റായോ, മത്താപ്പ് സാധനാലോ ഗഡി... കിര്‍ക്കന്മാര് കിണ്ണന്‍ കാച്ചി സാധനെല്ലാം പൂശി,  ചീള് കേസെന്ന് പറഞ്ഞ് തോട്ടി ഇട്ട ഡാക്കള് ശരിക്കും ചടച്ചിസ്റ്റാ, ചെമ്പ് റോളെറക്കി വന്ന പയ്യന്മാര് കിര്‍ക്കന്മാരുടെ കയ്യിന്നു കിട്ട്യ അലക്കിന്‍റെ വടുക്കളെണ്ണി ചടഞ്ഞിരുന്നു. പാങ്ങില്ലാത്ത ചില പോങ്ങന്മാര് ശക്തന്‍റെ നാട്ടിലെ കരിങ്കല്ലുകളെല്ലാം മാറ്റിക്കളയാന്‍ വേണ്ടി ഓടി കിതച്ചു വന്നപോലെ തന്നെ റിട്ടേണ്‍ പോയി. പിന്നെ, അരിശം തീര്‍ക്കാനായിട്ടു വാള്‍പോസ്റ്റായി കിടന്ന ഡാക്കളെ വിളിച്ചുണര്‍ത്തി കിണ്ണംകാച്ചീന്നു സ്വയം പറഞ്ഞു ഒരു ഹര്‍ത്താലിന് ആഹ്വാനങ്ങട് കൊടുത്തു. തോന്ന്യാസികള് മൂര്യോള് വെറുതെ ഒളീട്വാന്നേ...
   നിയിപ്പോ എല്ലാം ശുഭം എന്ന് എഴുതികാണിക്കാം: വളച്ചൊടിക്കപ്പെട്ട വാര്‍ത്തകള്‍കേട്ട് - വളച്ചൊടിക്കപ്പെടാനുള്ള അടങ്ങാത്ത ത്വരയുമായി ക്യാമറകളുടെ മുന്‍പില്‍ നിരന്നു നില്‍ക്കുന്നവരെയും കണ്ടു ഏതെങ്കിലും പാര്‍ട്ടികളോ സംഘടനകളോ നടത്തുന്ന ഹര്‍ത്താലിന് നന്ദിയും പറഞ്ഞ് ട്വിറ്റെറിലും ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും സ്റ്റാറ്റസ്സും ട്വീപ്പും ചെയ്തു തൃപ്തിയടയുന്ന മനുഷ്യകോലങ്ങളുടെ കഞ്ഞി കുടി മുട്ടിച്ച് മുന്നേറുന്ന സമരങ്ങള്‍ക്ക് ഇനിയും സ്വാഗതമേകണോ എന്നൊക്കെ പറേണത് തന്നെ ഒരു ഗുമ്മില്ലാത്ത കാര്യാണിസ്റ്റാ... ഈ മത്താപ്പോള്‍ക്ക് ഇമ്മാരി ഈച്ചറോളെടുക്കാതെ ഇന്യെങ്കിലും നന്നായിക്കൂടെ...!


amaldevpd@gmail.com
www.mizhipakarppukal.blogspot.in

http://www.facebook.com/amaldevpd
http://www.facebook.com/blankpage.entekavithakal